ഇന്ത്യന്‍ സൈന്യത്തിൻ്റെ ദൃഢനിശ്ചയത്തെ ലോകത്താര്‍ക്കും തോല്‍പ്പിക്കാനാവില്ല: പ്രധാനമന്ത്രി
ഡല്‍ഹി: രാജ്യത്തെ രക്ഷിക്കാന്‍ എന്ത് ത്യാഗത്തിനും തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലഡാക്ക് ഇന്ത്യന്‍ ജനതയുടെ സ്വാഭിമാനത്തിൻ്റെ പ്രശ്‌നമാണ്. വലിയ വെല്ലുവിളികള്‍ക്കിടയിലും നിങ്ങള്‍ രാജ്യത്തെ സംരക്ഷിക്കുന്നുവെന്നും പ്രധാനമന്ത്രി സൈനികരോട് പറഞ്ഞു. ലഡാക്കില്‍ സൈനികരെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമ്രാജ്യത്വ വാദികളുടെ കാലം കഴിഞ്ഞു. വികസനവാദികളുടെ കാലമാണിത്. ഇന്ത്യ ശക്തിയില്‍ നിന്ന് ശക്തിയിലേക്ക് കുതിക്കുകയാണ്. ജവാന്മാരുടെ കൈയ്യില്‍ രാജ്യം സുരക്ഷിതമാണ്. സമാധാനം കൊണ്ടുവരാന്‍ ധീരതയാണ് ആവശ്യം. ഇന്ത്യയുടെ ശക്തി എന്താണെന്ന് ലോകത്തിനറിയാം. ഇന്ത്യ സമാധാനത്തിന് വേണ്ടിയാണ് നിലനില്‍ക്കുന്നത്. സൈനികരുടെ ധൈര്യം മലനിരകളെക്കാള്‍ ഉയരത്തിലാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ശത്രുക്കളുടെ കുടില ശ്രമങ്ങളൊന്നും വിജയിക്കുകയില്ല. ഭാരത മാതാവിന്റെ സുരക്ഷക്കായി എന്നും സൈനികര്‍ക്കൊപ്പം നില്‍ക്കും. ഇന്ത്യയുടെ എല്ലാ ഭാഗത്തും നിന്നുള്ള സൈനികരാണ് രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചത്. രാജ്യഭക്തരുടെ നാടാണ് ലഡാക്ക്. ദുര്‍ബലര്‍ക്ക് ഒരിക്കലും സമാധാനം കൊണ്ടുവരാനാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഏതു വെല്ലുവിളികളെയും നേരിട്ട് ഇന്ത്യ വിജയിക്കും. ഇന്ത്യന്‍ സൈന്യത്തിന്റെ ദൃഢനിശ്ചയത്തെ ലോകത്താര്‍ക്കും തോല്‍പ്പിക്കാനാവില്ല. രാജ്യത്തിന് മുഴുവന്‍ സൈന്യത്തിന്റെ കഴിവില്‍ പൂര്‍ണ വിശ്വാസമുണ്ട്. സ്വയംപര്യാപ്തമാകാനുള്ള രാജ്യത്തിന്റെ പരിശ്രമത്തിന് സൈന്യം മാതൃകയാണ്. ഇന്ത്യ അതിര്‍ത്തിയിലെ പശ്ചാത്തലസൗകര്യങ്ങള്‍ മൂന്നിരട്ടി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
ഇന്ത്യ സൈനിക ശേഷിയും കരുത്തും കൂട്ടുന്നത് മനുഷനന്മയ്ക്കാണ്. ദുര്‍ബലര്‍ക്ക് സമാധാനമുണ്ടാക്കാന്‍ കഴിയില്ല. കരുത്തുണ്ടെങ്കിലെ ശാന്തിയുണ്ടാകൂവെന്നും അദ്ദേഹം പറഞ്ഞു. ഭൂവിസ്തൃതി കൂട്ടാന്‍ ശ്രമിക്കുന്നവര്‍ ലോകസമാധാനത്തിന് ഭീഷണിയാണ്. അത്തരം ശക്തികള്‍ മണ്ണടിയും. അതാണ് ലോകത്തിന്റെ അനുഭവമെന്നും പ്രധാനമന്ത്രി പറഞ്ഞു