നോക്ക് കൂലി കൊടുക്കാത്തതിന് യുവാവിനെ ചുമട്ടുതൊഴിലാളികൾ മർദിച്ചതായി പരാതി
കൊയിലാണ്ടി: നോക്ക് കൂലി കൊടുക്കാത്തതിന് യുവാവിനെ ചുമട്ടുതൊഴിലാളികൾ മർദിച്ചതായി പരാതി. പരിക്കേറ്റ ഏഴു കുടിക്കൽ തെക്കെ പുരയിൽ സനിൽകുമാർ (38) നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് നിന്നും കൊയിലാണ്ടിയിലേക്ക് സ്വകാര്യ ബസ്സിൽ കൊടുത്തയച്ച സാധനത്തിന് ബസ്സ്റ്റാൻ്റിൽ വെച്ച് നോക്ക് കൂലി ആവശ്യപ്പെടുകയായിരുന്നു. പണം കോഴിക്കോട് കൊടുത്തു എന്ന് പറഞ്ഞിട്ടും ഇറക്കുന്നതിനെ ചൊല്ലി വാക് തർക്കമുണ്ടായി.

ഒടുവിൽ 30 രൂപ കൊടുത്തെങ്കിലും പിന്നീട് ആറോളം ചുമട്ടു തൊഴിലാളികൾ ചേർന്ന് മർദിക്കുകയായിരുന്നു. എന്ന് സനിൽകുമാർ പറഞ്ഞു. പോലീസ് എയ്ഡ് പോസ്റ്റിൽ പരാതി പറഞ്ഞിരുന്നു. സ്വിമ്മിംഗ് പൂൾ വർക്കുമായി ബന്ധപ്പെട്ട ഏകദേശം രണ്ടര കിലോയോളം ഉള്ള സ്കിമ്മർ എന്ന സാധനമാണ്. ഇത് തിരിച്ച് നൽകിയില്ലെന്നും സനിൽ പറഞ്ഞു. ഷോൾഡറിനും ശരീരത്തിൻ്റെ വിവിധ ഭാഗങ്ങളിലും മർദനമേറ്റതിനെ തുടർന്ന് താലൂക്ക് ആശുപത്രയിൽ ചികിത്സതേടി.


