KOYILANDY DIARY.COM

The Perfect News Portal

ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ച അനിശ്ചിതകാല സമരത്തില്‍ വലഞ്ഞ് രോഗികള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ച അനിശ്ചിതകാല സമരത്തില്‍ വലഞ്ഞ് രോഗികള്‍. ആവശ്യമായ ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിക്കാതെ പുതുതായി ആരംഭിച്ച കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ സായാഹ്ന ഒപി ആരംഭിച്ചതില്‍ പ്രതിഷേധിച്ചാണ് ഡോക്ടര്‍മാര്‍ സമരം പ്രഖ്യാപിച്ചത്.

വ്യാഴാഴ്ച രാത്രി വൈകിയാണ് സമരം പ്രഖ്യാപിച്ചത്. അതിനാല്‍ മിക്ക രോഗികളും സമരത്തെ സംബന്ധിച്ച്‌ അറിഞ്ഞിരുന്നില്ല. പലരും ആശുപത്രിയില്‍ എത്തിയതിന് ശേഷമാണ് സമരത്തെ സംബന്ധിച്ച്‌ അറിഞ്ഞത്. മെഡിക്കല്‍ കോളെജ് ഒഴികെയുള്ള സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരാണ് പണിമുടക്കുന്നത്. ഒപി വിഭാഗം പ്രവര്‍ത്തിക്കുന്നില്ല. എന്നാല്‍ അത്യാഹിത വിഭാഗം പ്രവര്‍ത്തിക്കും.

ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ആകുമ്ബോള്‍ ഒപി സമയം ദീര്‍ഘിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. അതേസമയം എന്‍ആര്‍എച്ച്‌എം ഡോക്ടര്‍മാരെ നിയോഗിച്ച്‌ സമരത്തെ നേരിടാനാണ് ആരോഗ്യവകുപ്പ് ഒരുങ്ങുന്നത്.

Advertisements

മെഡിക്കല്‍ കോളെജുകള്‍ ഒഴികെയുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ ഒപി പ്രവര്‍ത്തിക്കില്ല. അത്യാഹിത വിഭാഗത്തിലെത്തുന്ന ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് മാത്രമായിരിക്കും കിടത്തി ചികിത്സ നല്‍കുക. ശനിയാഴ്ച മുതല്‍ കിടത്തി ചികിത്സയും നിര്‍ത്തും. കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ ജോലി സമയം രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് ആറ് വരെയാക്കി പുനഃക്രമീകരിച്ചിരുന്നു. ഇതിനാവശ്യമായ ജീവനക്കാരെ നിയമിച്ചിട്ടില്ലെന്നാണ് ഡോക്ടര്‍മാരുടെ പരാതി.

Share news

Leave a Reply

Your email address will not be published. Required fields are marked *