കൊയിലാണ്ടിയിൽ നിയന്ത്രണങ്ങൾക്ക് പുല്ല് വില: പൊതു ഗതാഗതം സാധരണപോലെ
കൊയിലാണ്ടി: കൊയിലാണ്ടിയിൽ നിയന്ത്രണങ്ങൾക്ക് പുല്ല് വില പൊതു ഗതാഗതം
സാധരണപോലെ. നഗരസഭയിൽ കോവിഡ് വ്യാപനം കൂടി ടെസ്റ്റ് പോസിറ്റീവിറ്റി
നിരക്ക് 12നും 18 ശതമാനത്തിനും ഇടയിലായതോടെ ഇന്ന് മുതൽ കർശന
നിയന്ത്രണത്തിന് ജില്ലാ ഭരണകൂടം ഉത്തരവിട്ടിരുന്നെങ്കിലും പൊതു ഗതാഗതം
ഉൾപ്പെടെ മറ്റ് സംവിധാനങ്ങൾ സാധാരണപോലെ നടക്കുകയാണ് ലോക്കൽ ബസ്സുകളും
ഓട്ടോറിക്ഷകളും ഒരു നിയന്ത്രണവുമില്ലാതെയാണ് സർവ്വീസ് നടത്തുന്നത്.
ഇതിനെല്ലാം മൂകസാക്ഷിയായി പോലീസ് അധികാരികളും നഗരസഭ ഭരണകൂടവും, ആരോഗ്യ
വിഭാഗവും നോക്കുകുത്തികളാവുകയാണ്. ഇന്ന് രാവിലെ സെക്ടറൽ
മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തിൽ ബസ്സ് സ്റ്റാന്റിൽ കൂടി നിൽക്കുന്നവരോട്
അകലം പാലിക്കാൻ ആവശ്യപ്പെടുകയും വാഹനം പുറത്തിറക്കിയവരോട് നിയന്ത്രണം
പാലിക്കാൻ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇത് ഗൗനിക്കാത്ത
സ്ഥിതിയാണഉള്ളത്.
ലോക്ഡൗൺ പ്രഖ്യാപിച്ചത് മുതൽ് പൊതു ഗതാഗതത്തിന് വിലക്ക്
ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും കൊയിലാണ്ടിയിൽ ഒരു മാസത്തോളമായി
ഓട്ടോറിക്ഷകൾ സാധാരണപോലെ സർവ്വീസ് നടത്തിവരുന്നുണ്ട്. ഇത് കൊയിലാണ്ടിയിൽ
രോഗ വ്യാപനത്തിന് കാരണമായതായി അരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും
വിലയിരുത്തുന്നു. ഓട്ടോറിക്ഷയിൽ രണ്ടിൽ കൂടുതൽ ആളുകളും, ബസ്സുകളിൽ
തിങ്ങിനിറഞ്ഞ് ആളുകൾ പോകുന്നതും രോഗ വ്യാപനം കൂട്ടാൻ കാരണമായിട്ടുണ്ട്.
ഒരു വിഭാഗം ആളുകൾ ഇത്തരം നിയന്ത്രണങ്ങൾ മുഖവിലക്കെടുക്കാതെ രംഗത്തേക്ക്
വരുന്നതിന്റെ ഭാഗമായി മറ്റുള്ളവരും രോഗ ഭീതിയോടെ കഴിയുന്ന
സ്ഥിതയിലേക്കാണ് പോകുന്നത്.
ആഴ്ചയിൽ 3 ദിവസം സ്വാകാര്യ സ്ഥാപനങ്ങൾ പ്രവർത്തിക്കാൻ അനുമതി
ഉണ്ടായിരുന്ന ഇവിടെ ഇന്ന് മുതൽ വെള്ളിയാഴ്ച ദിവസങ്ങളിൽ മാത്രമാക്കി
ചുരുക്കിയതിന്റെ ഉത്തരവാദിത്തം ആർക്കാണ്. ഇന്നും കൊയിലാണ്ടിയിൽ പല
സ്വകാര്യ സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കുന്നുണ്ട്. പുതിയ സ്റ്റാന്റിൽ
ബസ്സുകളും ഓട്ടോറിക്ഷകളും സാധാരണപോലെ സർവ്വീസ് നടത്തുകയാണ്. കൂടാതെ
പട്ടണത്തിന്റെ വിവിധ ഭാഗങ്ങളിൽ അനുമതിയില്ലാതെ മത്സ്യക്കച്ചവടവും
ഫുട്പാത്ത് കച്ചവടവും തകൃതിയായി നടക്കുകയാണ്. ഇത് നിയന്ത്രിക്കാൻ
സാധിക്കാത്തതാണ് കൊയിലാണ്ടി ഇപ്പോൾ രോഗവ്യാപനം കൂടി ‘ സി ‘
കാറ്റഗറിയിലേക്ക് മാറ്റേണ്ടി വന്നത്. ഇന്ന് നഗരസഭ ചെയർപേഴ്‌സന്റെ
അധ്യക്ഷതയിൽ പോലാസ് ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച്
ചേർത്തിട്ടുണ്ട്.