അമ്പലവയൽ റിസോർട്ടിൽ അതിക്രമിച്ച് കയറി പീഡനം: പ്രധാന പ്രതികൾ അറസ്റ്റിൽ
അമ്പലവയൽ: റിസോർട്ടിൽ സംഘം ചേർന്ന് അതിക്രമിച്ചെത്തി കർണാടക സ്വദേശിനിയെ പീഡിപ്പിച്ച കേസിൽ പ്രധാന പ്രതികൾ പിടിയിൽ. കൊയിലാണ്ടി സ്വദേശികളായ താഴത്തവളപ്പിൽ വീട്ടിൽ മുഹമ്മദ് ആഷിക് (30 ), വലിയാണ്ടി വളപ്പിൽ റയീസ് (31), ഉള്ളൂർ പടിക്കൽ വീട്ടിൽ ലെനിൻ (35) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ 20ന് പൊട്ടൻ കൊല്ലിയിലെ ഇന്ത്യൻ ഹോളിഡേ റിസോർട്ടിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കർണാടക സ്വദേശിനി ജോലിക്കായാണ് റിസോർട്ടിലെത്തിയത് അതിക്രമിച്ച് കയറിയ സംഘം റി സോർട്ടിലുണ്ടായിരുന്നവരെ ഭീഷണിപ്പെടുത്തി പണവും മറ്റു സാധാനങ്ങളും ആവശ്യപ്പെടുകയും പിന്നീട് യുവതിയെ പീഡിപ്പിക്കുകയുമായിരുന്നു . ഇതര സംസ്ഥാനങ്ങളിൽ നിന്നു യുവതികളെ റിസോർട്ടിൽ എത്തിച്ചു താമസിപ്പിച്ചതിന നടത്തിപ്പുകാരായ എൻ. എം. വിജ യൻ എ. ആർ. ഷിതിൻ, ജോജോ കുര്യാക്കോസ്, ജുനൈദ് എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു.
ഡിവൈഎസ്പി അബ്ദുൽ ഷെരീഫിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. മറ്റുള്ള പ്രതികൾക്ക് വേണ്ടിയുള്ള അന്വേഷണം ദ്രുതഗതിയിൽ നടക്കുകയാണ്. ഹൈവേ തട്ടിപ്പ് കേസിൽ ഉൾപ്പെട്ടവരും ഈ കേസിൽ പ്രതികളാണ്.