KOYILANDY DIARY.COM

The Perfect News Portal

സഹായം അഭ്യര്‍ത്ഥിച്ചെത്തിയ ദലിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു

ഭോപ്പാല്‍: സഹായം അഭ്യര്‍ത്ഥിച്ചെത്തിയ ദലിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രാദേശിക ബി.ജെ.പി നേതാവിനെയും രണ്ട് അനുയായികളെയും പ്രതികളാക്കി പൊലീസ് കേസെടുത്തു. മധ്യപ്രദേശിലെ മൊറേനയിലാണ് സംഭവം. ബോജ്പാല്‍ സിങ്ങെന്ന ബി.ജെ.പി നേതാവും കൂട്ടാളികളുമാണ് ഞായറാഴ്ച രാത്രി ഇവരെ പീഡിപ്പിച്ചത്. പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

35കാരിയായ സ്ത്രീ മൊറേനയിലെ സുമാവാലി ഗ്രാമത്തിലുള്ളതാണ്. ദാരിദ്ര്യ രേഖക്ക് താഴെയുള്ളവര്‍ക്കായുള്ള റേഷന്‍ കാര്‍ഡ് നേടാനായാണ് പ്രദേശത്തെ ബി.ജെ.പി നേതാവിനെ ഇവര്‍ സമീപിച്ചത്. ഗ്രാമത്തില്‍ റേഷന്‍ കട നടത്തുന്ന സൊസൈറ്റിയുടെ ചെയര്‍പേഴ്സണ്‍ ആണ് ബോജ്പാല്‍ സിങ്. രജിസ്ട്രേഷനു വേണ്ടി എത്തിയ യുവതിയെ ഒാഫീസില്‍ വെച്ചാണ് കൂട്ട ബലാത്സംഗത്തിനിരയാക്കിയത്.

 തുടര്‍ന്ന് ഇവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ യുവതി ഇക്കാര്യം ഭര്‍ത്താവിനെ അറിയിക്കുകയും തുടര്‍ന്ന് പൊലിസില്‍ പരാതിപ്പെടുകയുമായിരുന്നു.

പ്രതിപക്ഷ നേതാവ് അജയ് സിങ് ചൊവ്വാഴ്ച നിയമസഭയില്‍ ഈ പ്രശ്നം ഉന്നയിച്ചു. 2016ല്‍ 4,527 ബലാത്സംഗങ്ങളാണ് സംസ്ഥാനത്ത് നടന്നതെന്ന് ആഭ്യന്തര മന്ത്രി ഇന്നലെ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. ബി.ജെ.പി നേതൃത്വം സംഭവത്തോട് ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *