KOYILANDY DIARY

The Perfect News Portal

പേരാമ്പ്ര ജുമാ മസ്ജിദിന് നേരെ കല്ലെറിഞ്ഞ സംഭവം: പൊലീസ് സംഗതികളെ വഴിതിരിച്ച്‌ വിടാന്‍ ശ്രമിക്കുകയാണെന്ന്‌ മന്ത്രി ഇ.പി. ജയരാജന്‍

കോഴിക്കോട്: പേരാമ്പ്ര ജുമാ മസ്ജിദിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ പൊലീസിനെതിരെ മന്ത്രി ഇ.പി. ജയരാജന്‍. എഴുതിച്ചേര്‍ത്ത എഫ്‌ഐആര്‍ ആണെന്നും പൊലീസ് സംഗതികളെ വഴിതിരിച്ച്‌ വിടാന്‍ ശ്രമിക്കുകയാണെന്നും ജയരാജന്‍ ആരോപിച്ചു. ആര്‍എസ്‌എസ് പ്രേരണയാണ് എഫ്‌ഐആറിന് പിന്നിലെന്നും ഇപി ജയരാജന്‍ ആരോപിച്ചു.

ആര്‍എസ്‌എസ് ക്യാമ്പുമായി ബന്ധപ്പെട്ട ചില പൊലീസുകാര്‍ അവിടെയുണ്ട്. അവര്‍ എഴുതി ചേര്‍ത്തതാണ് എഫ്‌ഐആര്‍. പേരാമ്പ്ര പള്ളി ഒരു കാരണവശാലും ആക്രമിക്കപ്പെടാന്‍ പാടില്ല. അതിനെതിരെ ശക്തമായി നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആര്‍എസ്‌എസ് ബന്ധമുള്ളവരാണ് കല്ലെറിഞ്ഞത്. സംഭവം സര്‍ക്കാര്‍ ശക്തമായി പരിശോധിക്കുമെന്നും മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു. പേരാമ്പ്ര ജുമാ മസ്ജിദിന് നേരെ കല്ലേറ് നടത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിയും ഒപ്പമുള്ളവരും ശ്രമിച്ചത് മതസ്പര്‍ധ വളര്‍ത്താനാണ് എന്നായിരുന്നു എഫ്‌ഐആര്‍. രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള ലഹള ആയിരുന്നു ലക്ഷ്യമെന്നും എഫ്‌ഐആറിലുണ്ട്.

Advertisements

രാഷ്ട്രീയ സംഘര്‍ഷത്തെ തുടര്‍ന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ച കോഴിക്കോട് പേരാമ്പ്രയില്‍ പള്ളിക്ക് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അതുല്‍ ദാസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രദേശത്ത് സംഘര്‍ഷമുണ്ടാക്കാനായിരുന്നു അതുല്‍ദാസ് ഉള്‍പ്പെടെയുള്ളവരുടെ ശ്രമമെന്നാണ് പൊലീസ് പറഞ്ഞത്. അറസ്റ്റ് ചെയ്ത അതുല്‍ ദാസിനെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *