തലശ്ശേരിയിൽ ബോംബ് നിർമ്മിക്കാനുപയോഗിക്കുന്ന സ്ഫോടക വസ്തുക്കളും, പഴകിയ ആയുധങ്ങളും പിടികൂടി
തലശ്ശേരി: തലശ്ശേരിയില്‍ പൊലീസും ബോംബ് സ്ക്വാഡും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ ബോംബ് നിര്‍മിക്കാനുപയോഗിക്കുന്ന സ്ഫോടക വസ്തുക്കളും പഴകിയ ആയുധവും കണ്ടെത്തി. തലശ്ശേരി നഗരസഭ പരിധിയിലെ കുയ്യാലി ബസ്സ്റ്റോപ്പിന് സമീപം ആളൊഴിഞ്ഞ പറമ്പില്‍ നിന്നാണ് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്.
സ്ഫോടനത്തിന് ഉപയോഗിക്കുന്ന സള്‍ഫര്‍, അമോണിയം നൈട്രേറ്റ്, ഗുണ്ടുകള്‍ എന്നിവയാണ് കണ്ടെടുത്തതെന്ന് പൊലീസ് പറഞ്ഞു. കുട്ടിമാക്കൂലില്‍ നടത്തിയ പരിശോധനയിലാണ് ഒരു വാള് കണ്ടെത്തിയത്.ജില്ല പൊലീസ് മേധാവി ജി.എച്ച്. യതീഷ് ചന്ദ്രയുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു രാഷ്ട്രീയ പാര്‍ട്ടി കേന്ദ്രങ്ങളില്‍ പൊലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തിയത്. സ്ഫോടക വസ്തുക്കളും ആയുധവും തലശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തു.
വ്യാഴാഴ്ച രാവിലെയാണ് തിരച്ചില്‍ തുടങ്ങിയത്. കുയ്യാലി, കാവുംഭാഗം, കൊളശ്ശേരി, തയ്യില്‍ സ്കൂള്‍ പരിസരം, ഊരാങ്കോട്ട്, കുട്ടിമാക്കൂല്‍ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. ജില്ലയില്‍ രാഷ്ട്രീയ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യം മുന്നില്‍കണ്ടാണ് പരിശോധന കര്‍ശനമാക്കിയത്. പൊന്ന്യം ചൂളയില്‍ ബോംബ് നിര്‍മാണത്തിനിടെ മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞയാഴ്ച ഗുരുതരമായി പരിക്കേറ്റിരുന്നു. ഇൗ സംഭവത്തിെന്റ പശ്ചാത്തലത്തിലാണ് രാഷ്ട്രീയപാര്‍ട്ടി ശക്തി കേന്ദ്രങ്ങളില്‍ തിരച്ചില്‍ വ്യാപകമാക്കിയത്.
ജില്ലയില്‍ പൊന്ന്യം, കതിരൂര്‍ ഉള്‍െപ്പടെയുളള മറ്റു സ്ഥലങ്ങളിലും നേരത്തേ തിരച്ചില്‍ നടത്തിയിരുന്നു. തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ പാര്‍ട്ടി േകന്ദ്രങ്ങളില്‍ വ്യാപക സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്നാണ് പൊലീസ് രഹസ്യാേന്വഷണ വിഭാഗം നല്കിയ റിപ്പോര്‍ട്ട്.
ബോംബ് നിര്‍മാണത്തിന് പലയിടത്തും ഒളിത്താവളങ്ങളുണ്ടെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും തിരച്ചില്‍ ഉൗര്ജിതമാക്കാനാണ് തീരുമാനം. സി.ഐ. കെ. സനല്‍കുമാര്‍, പ്രിന്‍സിപ്പല്‍ എസ്.ഐ സി. രാഗേഷ് എന്നിവരുടെ നേതൃത്വത്തിലാണ് തലശ്ശേരി മേഖലയില്‍ തിരച്ചില്‍ നടത്തിയത്.