വെങ്ങളം പാരമ്പര്യ അപസ്മാര ചികിത്സ വൈദ്യൻ കിഴക്കെ വട്ടാറമ്പത്ത് ഗോപാലൻ വൈദ്യർ (80)
കൊയിലാണ്ടി: വെങ്ങളം പാരമ്പര്യ അപസ്മാര ചികിത്സ വൈദ്യൻ കിഴക്കെവട്ടാറമ്പത്ത് ഗോപാലൻ വൈദ്യർ (80) (ചന്തപ്പൻ അപസ്മാര വൈദ്യശാല) നിര്യാതനായി. ഭാര്യ: ദേവി, മക്കൾ : ഡോ: രജിത്ത്കുമാർ (ചന്തപ്പൻ സ്മാരക അപസ്മാര വൈദ്യശാല -വെങ്ങളം), വിചിത്ര, സുചിത്ര (സെക്രട്ടറി വനിത സഹകരണ ബേങ്ക് വെങ്ങളം), ജീന. മരുമക്കൾ : രാജൻ, ബേബി ശ്യാം (ഖത്തർ) ശ്രീനാഥ്, സ്വപ്ന
സഹോദരങ്ങൾ: കുഞ്ഞിക്കണാരൻ, മാലതി, നളിനി, മീനാക്ഷി.
മലബാറിൽ വെങ്ങളം എന്ന പ്രദേശത്തെ പരിചയപ്പെടുത്തിയ വൈദ്യർ
കുട്ടികളിൽ ഉണ്ടാവുന്ന അപസ്മാര വിദഗ്ദൻ എന്ന നിലയിൽ കോഴിക്കോട് ജില്ലയുടെ പല ഭാഗത്ത് നിന്നും പി. ഗോപാലൻ വൈദ്യരെ തേടി ആളുകൾ ചന്തപ്പൻ അപസ്മാര വൈദ്യശാലയിൽ എത്താറുണ്ട്. കോഴിക്കോട്ടും, സമീപ ജില്ലകളിലും വെങ്ങളം എന്ന പ്രദേശം അറിയപ്പെടുന്നത് ഗോപാലൻ വൈദ്യരിലൂടെയും, അദ്ദേഹം സ്ഥാപിച്ച ചന്തപ്പൻ വൈദ്യർ സ്മാരക ചികിത്സ കേന്ദ്രത്തിലൂടെയുമാണ്. പൈതൃകമായി ലഭിച്ച ചികിത്സ സംബന്ധിയായ അറിവുകളെ പരിപോഷിപ്പിച്ച് അദ്ദേഹം സ്ഥാപിച്ച ചന്തപ്പൻ സ്മാരക ചികിത്സാലയം മാറാവ്യാധികളുമായി പ്രയാസപ്പെടുന്ന ജനങ്ങൾക്ക് ആശ്രയ കേന്ദ്രമായിത്തീർന്നു.
ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ജൈവ വൈവിദ്ധ്യ രജിസ്റ്റർ തയ്യാറാക്കുന്ന ഘട്ടത്തിൽ ഔഷധ സസ്യങ്ങളെക്കുറിച്ചുള്ള തൻ്റെ അറിവുകൾ ഭാവി തലമുറക്ക് കൂടി ഉപകാരപ്പെടും വിധം പഞ്ചായത്തിന് കൈമാറാൻ അദ്ദേഹം സന്നദ്ധനായി. കളരി ചികിത്സയിൽ അദ്ദേഹത്തിനുണ്ടായിരുന്ന പ്രാവീണ്യം പുതിയ തലമുറക്ക് അത്ര തന്നെ അറിവുണ്ടായിരിക്കുകയില്ല. പൈതൃകമായി ലഭിച്ച അറിവുകളും, വൈദഗ്ധ്യങ്ങളും പുതിയ തലമുറക്ക് കൈമാറിയാണ് വൈദ്യർ വിടവാങ്ങുന്നത്.