KOYILANDY DIARY.COM

The Perfect News Portal

ഒള്ളൂര്‍ക്കടവ് പാലത്തിനായി നാട്ടുകാരുടെ കാത്തിരിപ്പ് നീളുന്നു

കൊയിലാണ്ടി: ഒള്ളൂര്‍ക്കടവ് പാലത്തിനായി നാട്ടുകാരുടെ കാത്തിരിപ്പ് നീളുന്നു. പാലം എന്നുവരുമെന്ന കാര്യത്തില്‍ ആര്‍ക്കും ഒരു നിശ്ചയമില്ലാത്ത അവസ്ഥ. പാലത്തിനായി സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ ഒന്നുമായില്ല. ഒള്ളൂര്‍ക്കടവ് പാലത്തിന് 2009 ഓഗസ്റ്റ് 14-ന് എട്ടരക്കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി നല്‍കിയിരുന്നെങ്കിലും ആവശ്യമായ ഭൂമി ഏറ്റെടുത്തുകിട്ടാത്തതിനാല്‍ പണിയാരംഭിക്കാന്‍ കഴിഞ്ഞില്ല.

പാലത്തിന്റെ ഡിസൈനിന് നേരത്തേതന്നെ ചീഫ് എന്‍ജിനീയറുടെ അംഗീകാരം ലഭിച്ചിരുന്നു. പാലത്തിന്റെ ആദ്യ രൂപരേഖ പ്രകാരം 25.32 മീറ്റര്‍ വിട്ട് ഏഴ് സ്​പാനുകളായിരുന്നു കണക്കാക്കിയിരുന്നത്. എന്നാല്‍, ഒള്ളൂര്‍ ഭാഗത്ത് സമീപനറോഡിന് സ്ഥലമേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന എതിര്‍പ്പുകള്‍ പരിഗണിച്ച്‌ പാലത്തിന്റെ പ്ലാനില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തി. സമീപനറോഡിന്റെ നീളം കുറച്ചുകൊണ്ടുള്ള മാറ്റമാണ് വരുത്തിയത്. ഇതുപ്രകാരം പാലത്തിന് ആറു സ്​പാനുകളുണ്ടാവും.

ഒള്ളൂര്‍ക്കടവ് പാലം നിര്‍മാണത്തിന് ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട് ചേലിയ ഭാഗത്തുമാത്രമാണ് വലിയപ്രശ്നങ്ങള്‍ ഉടലെടുക്കാതിരുന്നത്. ഒള്ളൂര്‍ ഭാഗത്ത് സ്ഥലമേറ്റെടുക്കല്‍ അനിശ്ചിതത്വത്തിലാണ്. ഒള്ളൂര്‍ ഭാഗത്ത് സമീപന റോഡിന് സ്ഥലമേറ്റെടുക്കാന്‍ കളക്ടറും ബാലുശ്ശേരി, കൊയിലാണ്ടി എം.എല്‍.എ.മാരും പങ്കെടുത്ത യോഗങ്ങള്‍ പി.ഡബ്ല്യു.ഡി. അധികൃതര്‍ വിളിച്ചുചേര്‍ത്തിരുന്നു. എന്നാല്‍, പ്രയോജനമൊന്നുമുണ്ടായിട്ടില്ല.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *