ഒരതെലങ്കാനയിലെ മുസ്‌ലിം സംവരണം അവസാനിപ്പിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ
ഹൈദരാബാദ്: ബിജെപി അധികാരത്തിലെത്തിയാൽ തെലങ്കാനയിലെ മുസ്‌ലിം സംവരണം അവസാനിപ്പിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മതത്തിന്റെ പേരില്‍ സംവരണവും ഇളവുകളും നല്‍കുന്നത് ഭരണഘടനാവിരുദ്ധമാണ്. പട്ടിക ജാതി/വർഗ, ഒബിസി, പിന്നോക്ക വിഭാഗങ്ങൾക്കു മാത്രമായിരിക്കും സംവരണത്തിന് അർഹതയുള്ളത്. മുസ്ലീം സംവരണം ഒഴിവാക്കിയ ശേഷം ഇത് പട്ടിക ജാതി, പട്ടിക വർഗ, ഒ ബി സി വിഭാഗങ്ങൾക്കായി വിഭജിച്ച് നൽകും. അമിത് ഷാ പറഞ്ഞു. ഹൈദരാബാദില്‍ റാലിയെ അഭിസംബോധന ചെയ്‌ത് സംസാരിക്കുന്നതിനിടെയായിരുന്നു അമിത് ഷായുടെ വിവാദ പരാമര്‍ശം. തെലങ്കാനയിൽ നിലവിൽ മുസ്‌ലിം വിഭാഗത്തിന് നാലു ശതമാനം സംവരണമുണ്ട്.
ബിആർഎസ് സർക്കാര്‍ അഴിമതിയുടെ കൂടാണെന്നും കേന്ദ്ര സർക്കാർ പാവപ്പെട്ടവർക്കായി നടപ്പാക്കുന്ന ആനൂകൂല്യങ്ങളൊന്നും തന്നെ സര്‍ക്കാര്‍ നടപ്പാക്കുന്നില്ലെന്നും പറഞ്ഞ അമിത്അ ഷാ സർക്കാരിനെ താഴെയിറക്കുമെന്നും കൂട്ടിച്ചേര്‍ത്തു. എ ഐ എം ഐ എം നേതാവ് അസദുദ്ദീന്‍ ഒവൈസിയേയും ഷാ കുറ്റപ്പെടുത്തി. ഒവൈസിയുടെ മജിലിസ് പാര്‍ടിയുടെ തീരുമാനങ്ങളാണ് ബി ആര്‍ എസ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും അത്തരമൊരു സര്‍ക്കാരിനെ ഇവിടെ ആവശ്യമില്ലെന്നും ഷാ പറഞ്ഞു.