കെ.എസ്.എസ്.പി.എ. കൊയിലാണ്ടി മുനിസിപ്പൽ സമ്മേളനം
കൊയിലാണ്ടി: കേരളത്തിലെ പെൻഷൻകാരുടെ തടഞ്ഞുവെച്ച രണ്ട് ഗഡു പെൻഷൻ കുടിശ്ശികയും, ഇതു വരെ നൽകാനുള്ള 18 % DA കുടിശികയും. മെഡിസെപ്പിലെ അപാകതയും പരിഹരിക്കാർ സർക്കാർ തയ്യാറാവണമെന്ന് കെ.എസ്.എസ്.പി.എ. കൊയിലാണ്ടി മുനിസിപ്പൽ സമ്മേളനം ആവശ്യപ്പെട്ടു. ഇനിയെങ്കിലും പെൻഷൻകാരുടെ കാര്യത്തിൽ അടിയന്തിര ശ്രദ്ധ പതിയണമെന്ന് സമ്മേളനം ഉൽഘാടനം ചെയ്ത്കൊണ്ട് ജില്ല സെക്രട്ടറി ടി. ഹരിദാസൻ സർക്കാറിനോട് ആവശ്യപ്പെട്ടു.

സമ്മേളനത്തിൽ കെ.പി.സി.സി. മെമ്പറും, മുനിസിപ്പൽ കൺസിലറുമായ പി. രത്നവല്ലി ടിച്ചർ മുഖ്യ പ്രഭാഷണം നടത്തി. ടി.വി. പവിത്രൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ കോൺഗ്രസ നേതാക്കളായ വി.ടി. സുരേന്ദ്രൻ, രജീഷ്. വെങ്ങളത്ത് കണ്ടി, അരുൺ മണമ്മൽ, കെ എസ് എസ് പി എ നേതാക്കളായ ടി.കെ. കൃഷ്ണൻ, വേലായുധൻ കീഴരിയൂർ, ബാലൻ ഒതയോത്ത്, പ്രേമൻ നന്മന, പി.കെ. ചന്ദ്രഭാനു, വി.കെ. ശോഭന, എസ്.കെ. പ്രേമകുമാരി, വള്ളി പരപ്പിൽ, ഇന്ദിര ടീച്ചർ. കപ്പന, രഘുനാഥ് പന്തലായനി എന്നിവർ പങ്കെടുത്തു സംസാരിച്ചു സമ്മേളനത്തിൽ രവിന്ദ്രൻ മണമ്മൽ സ്വാഗതവും, കെ. ശ്രീധരൻ കന്മന കണ്ടി നന്ദിയും പറഞ്ഞു. 2023 – 2024-വർഷത്തെയ്ക്കുള്ള പുതിയ ഭാരവാഹികളെയും തെരഞ്ഞെടുത്തു.
