കൂൾബാറിലെ മാലിന്യങ്ങൾ തോട്ടിൽ തള്ളി. കടയുടമക്ക് പിഴ.
കൂൾബാറിലെ മാലിന്യങ്ങൾ തോട്ടിൽ തള്ളി. കടയുടമക്ക് പിഴ. നാദാപുരം: നാദാപുരം വടകര റോഡിലെ ഐസും ഗ്ലാസും എന്ന സ്ഥാപനത്തിൽ നിന്നുള്ള മാലിന്യങ്ങളാണ് തള്ളിയത്. നാദാപുരം ഗ്രാമ പഞ്ചായത്തിൻ്റെയും തൂണേരിയുടെയും അതിർത്തി പ്രദേശമായ ചേറ്റുവെട്ടി തോടിൻ്റെ തോട്ടുമ്മോത്ത് പാലത്തിൻ്റെ താഴെയാണ് മാലിന്യം തള്ളിയത്.
ജലാശയത്തിൽ മാലിന്യങ്ങൾ തള്ളൽ പതിവായതോടെ നാട്ടുകാർ നാദാപുരം പഞ്ചായത്തിൽ പരാതി നൽകുകയായിരുന്നു. മാലിന്യ കെട്ടുകളിൽ നിന്ന് നാദാപുരം ടൗണിലെ സൂപ്പർമാർക്കറ്റിൽ നിന്നും സാധനങ്ങൾ വാങ്ങിയതിൻ്റെ ബില്ല് ലഭിക്കുകയും, ഇതുവഴി മാലിന്യം നിക്ഷേപിച്ച സ്ഥാപനം കണ്ടെത്തി നടപടി സ്വീകരിക്കുകയുമായിരിന്നു.
നാട്ടുകാരുടെ സഹായത്തോടെ പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ്, ഹെൽത്ത് ഇൻസ്പെക്ടർ കെ. സതീഷ് ബാബു എന്നിവരാണ് പരിശോധന നടത്തിയത്. കട ഉടമ ഒ. പി. അബ്ദുൽ സലാമിന് 5000 രൂപ പിഴയും തോട്ടിൽ തള്ളിയ മാലിന്യം 24 മണിക്കൂറിനകം നീക്കം ചെയ്യാൻ നിർദേശവും നൽകിയിട്ടുണ്ട്.