പേരാമ്പ്ര ബൈപാസ് നിര്‍മ്മാണ പ്രവൃത്തിയ്ക്ക് തുടക്കമായി
പേരാമ്പ്ര: നഗരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം ലക്ഷ്യമിട്ടുള്ള ബൈപാസ് റോഡിൻ്റെ നിര്‍മ്മാണ പ്രവൃത്തിയ്ക്ക് തുടക്കമായി. ജെ.സി.ബി ഉപയോഗിച്ച് സ്ഥലം വൃത്തിയാക്കി ഭൂമി നിരപ്പാക്കുന്ന പ്രവൃത്തിയാണ് ഇപ്പോള്‍ നടക്കുന്നത്. ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എ ഇന്നലെ സ്ഥലം സന്ദര്‍ശിച്ച് പ്രവര്‍ത്തനം വിലയിരുത്തി. വരും ദിവസങ്ങളില്‍ മരം മുറിച്ചു മാറ്റുന്നതടക്കമുള്ള പണി നടക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ റോഡ്‌സ് ആന്‍ഡ് ബ്രിഡ്‌ജസ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ മുഖേന പ്രാവര്‍ത്തികമാക്കുന്ന ബൈപാസിന് 47. 29 കോടി രൂപയാണ് ചെലവ്. ഒന്നര വര്‍ഷമാണ് നിര്‍മ്മാണ കാലാവധിയെങ്കിലും ഒരു വര്‍ഷത്തിനകം ബൈപാസ് ജനങ്ങള്‍ക്ക് തുറന്നുകൊടുക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി യു.എല്‍.സി.സി അധികൃതര്‍ പറഞ്ഞു.
എം.എല്‍.എ യുടെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി.ബാബു, ജില്ലാ പഞ്ചായത്ത് അംഗം ഷീജ ശശി, പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ.പ്രമോദ്, പേരാമ്ബ്ര ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശശി കുമാര്‍ പേരാമ്പ്ര, വാര്‍ഡ് മെമ്പര്‍മാരായ സല്‍മ, ജോന, വിനോദ് തിരുവോത്ത്, മുന്‍ എം.എല്‍.എ എ.കെ.പത്മനാഭന്‍, എ.കെ.ബാലന്‍ എന്നിവരും ആര്‍.ബി.ഡി.സി, യു.എല്‍.സി.സി ഉദ്യോഗസ്ഥരും പങ്കെടുത്തു.