KOYILANDY DIARY

The Perfect News Portal

സൗദി വനിതക്ക് ഇന്ത്യയുടെ ആദരം

ഡല്‍ഹി: യോഗ വ്യായാമമുറയ്ക്ക് സൗദിയില്‍ നിയമസാധുത നേടിയെടുക്കുന്നതില്‍ മുന്നണിയില്‍ നിന്ന് പ്രവര്‍ത്തിച്ച സൗദി വനിതക്ക് ഇന്ത്യയുടെ ആദരം. 69-ാമത് ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി രാജ്യത്തെ പരമോന്നത ബഹുമതികളിലൊന്നായ പത്മശ്രീ അവാര്‍ഡ് സമ്മാനിച്ചാണ് സൗദി വനിത നൗഫ് മര്‍വായിയെ ഇന്ത്യന്‍ ഭരണകൂടം അദരിച്ചത്. യോഗയില്‍ തന്റെ കഴിവ് തെളിയിച്ച ഇവര്‍ മേഖലയില്‍ യോഗയുടെ പ്രചാരണം ശക്തിപ്പെടുത്തുന്നതിനായി രൂപീകൃതമായ അറബ് യോഗ ഫൗണ്ടേഷന്റെ സ്ഥാപക നേതാവ് കൂടിയാണ്.

നൗഫ് മര്‍വായിയുടെ ശ്രമഫലമായി അടുത്ത കാലത്ത് യോഗക്ക് സൗദി ഭരണകൂടം അംഗീകാരം നല്‍കിയിരുന്നു. ഭാരത് രത്ന, പത്മവിഭൂഷണ്‍, പത്മഭൂഷണ്‍ എന്നിവ കഴിഞ്ഞാല്‍ രാജ്യത്തെ ഉന്നത ബഹുമതിയായ പത്മശ്രീ ലഭിക്കുന്ന ആദ്യ അറബ് വനിതയെന്ന സവിശേഷത കൂടി നൗഫ് മര്‍വായിയെ തേടിയെത്തിയിരിക്കുകയാണ്.

യോഗയെ ഏറെ ഇഷ്ടപ്പെടുന്ന അവര്‍ ഇതിനകം 3000 വിദ്യാര്‍ഥികളെയും 70 അധ്യാപകരെയും യോഗയില്‍ പരിശീലനം നല്‍കിയിട്ടുണ്ട്. ജന്‍മനാ പ്രതിരോധ ശേഷി ഇല്ലാതിരുന്ന നൗഫ് യോഗയിലൂടെയും നാച്വറോപ്പതിയിലൂടെയും തന്റെ രോഗം ഭേദമായതിനെ തുടര്‍ന്നാണ് യോഗയുടെ ആചാര്യയായത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ച്‌ യോഗയെ കുറിച്ചും ആയുര്‍വേദത്തെ കുറിച്ചും പഠനം നടത്തിയ അവര്‍ കഴിഞ്ഞ 19 വര്‍ഷമായി ആയുര്‍വേദ പ്രാക്ടീഷണര്‍ കൂടിയാണ്.

Advertisements

ജപ്പാനിലെ ടോമിയോ മിസോകാമി, താജ്കിസ്താനിലെ ഹബീബുല്ല രാജ ബോവ് (സാഹിത്യം, വിദ്യാഭ്യാസം), ഫിലിപ്പീന്‍സിലെ ജോസ് മാ ജോയി (വ്യാപാരം, വാണിജ്യം), സിങ്കപ്പൂരിലെ ടോമി കോഹ് , മ്യാന്‍മറിലെ ഡോ: താന്‍ദ് മയിന്ദ് (പൊതുകാര്യം), തായ്ലന്‍ഡിലെ സോംദേത്ത് ഫ്റാ മഹ, വിയറ്റ്നാനാമിലെ നഗൂയന്‍ ടിന്‍ തീന്‍ (ആത്മീയത), ഇന്തോനീഷ്യയിലെ ഐ നോമാന്‍ നൗത്ര (ശില്‍പകല), ബ്രൂണെയിലെ മലാത്ത് ഹാജി അബ്ദുള്ള (സാമൂഹ്യപ്രവര്‍ത്തനം), നേപ്പാളിലെ സന്ദൂക് റോയിത്ത് (വൈദ്യശാസ്ത്രം), എന്നിവരാണ് പത്മശ്രീ ബഹുമതി ലഭിച്ച മറ്റു വിദേശികള്‍.

Leave a Reply

Your email address will not be published. Required fields are marked *