KOYILANDY DIARY

The Perfect News Portal

മിഠായിത്തെരുവിലെ സുരക്ഷ ക്രമീകരണങ്ങള്‍ ഉറപ്പുവരുത്താന്‍ അന്തിമഘട്ട പരിശോധന ഇൗ മാസം 15 മുതല്‍ 19 വരെ

കോഴിക്കോട്: സുരക്ഷ മുന്‍കരുതലിന്റെ ഭാഗമായി മിഠായിത്തെരുവിലെ കടകളില്‍ സുരക്ഷ ക്രമീകരണങ്ങള്‍ ഉറപ്പുവരുത്താന്‍ ഇൗ മാസം 15 മുതല്‍ 19 വരെ അന്തിമഘട്ട പരിശോധന നടക്കും. കലക്ടറുടെ ചേംബറില്‍ നടന്ന ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. നേരത്തേ 1250ഓളം കടകളില്‍ പരിശോധന നടത്തുകയും ചില കടകള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. ബാക്കിയുള്ള കടകള്‍ക്ക് മേയ് ഒമ്പതിനും പത്തിനുമായി നോട്ടീസ് നല്‍കും.

അന്തിമ പരിശോധനയില്‍ സുരക്ഷ ക്രമീകരണങ്ങള്‍ സ്ഥാപിച്ചില്ലെന്ന് ബോധ്യപ്പെട്ടാല്‍ കടയടപ്പിക്കല്‍ നടപടിയിലേക്ക് നീങ്ങും. നോട്ടീസ് നല്‍കി ഏഴു ദിവസത്തിനകം പരിഹാരം കാണാത്ത കടകള്‍ക്കാണ് കടയടക്കല്‍ ഉത്തരവ് നല്‍കുക.

മിഠായിത്തെരുവ് സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി നടക്കുന്ന നിര്‍മാണ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് കലക്ടര്‍ യു.വി. ജോസ് നിര്‍ദേശം നല്‍കി. എ.ഡി.എം ടി. ജനില്‍കുമാര്‍, ഡെപ്യൂട്ടി കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍, ജില്ല ഫയര്‍ ഓഫിസര്‍ അരുണ്‍ ഭാസ്കര്‍, അഡീഷനല്‍ തഹസില്‍ദാര്‍ അനിതകുമാരി തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *