KOYILANDY DIARY.COM

The Perfect News Portal

ബേങ്കിൽ ക്യൂ നിന്ന 60 വയസ്സ്‌കാരനെ പേലീസ് മർദ്ദിച്ചു.സ്ഥലത്ത് ഡി. വൈ. എഫ്. ഐ. പോലീസ് സംഘർഷം

കൊയിലാണ്ടി : കനറാ ബേങ്കിൽ പണം പിൻവലിക്കാൻ ക്യൂവിൽ നിൽക്കുകയായിരുന്നയാളെ പിടിച്ച്മാറ്റി മർദ്ദിച്ചതിൽ പോലീസും ഡി. വൈ. എഫ്. ഐ. പ്രവർത്തകരും തമ്മിൽ സംഘർഷം. ഇന്ന് രാവിലെ 10 മണിക്കായിരുന്നു സംഭവം. മർദ്ദനത്തിൽ പരിക്കേറ്റ കാവുംവട്ടം കൊളക്കോട്ട് അമ്മദ് (60) എന്നയാളെ കൊയിലാണ്ടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്മദ് കഴിഞ്ഞ രണ്ടാഴ്ചയായി അപകടത്തിൽ പരിക്കേറ്റ് വാരിയെല്ല്‌പൊട്ടി ചികിത്സയിലായിരുന്നു. ചികിത്സയ്ക്ക് പണത്തിന് വേണ്ടി നവംബർ 27ന് കൊയിലാണ്ടി കനറാ ബേങ്ക് ശാഖയിൽ പോയപ്പോൾ ഇന്നത്തെ ടോക്കനായിരുന്നു ലഭിച്ചത്. പണം മാറാൻ രാവിലെ വളരെ നേരത്തെതന്നെ ബാങ്കിൽ പോയ അമ്മദ് രണ്ട് മണിക്കൂറിലേറെ ക്യൂനിൽക്കുകയായിരുന്നു. നൂറ്കണക്കനാളുകളും ഇതുപോലെ പണംവാങ്ങാൻ ബേങ്കിന് മുമ്പിൽ തടിച്ച്കൂടിയിരുന്നു. അതിനിടയിലാണ് കൊയിലാണ്ടി സ്റ്റേഷനിലെ സുരേഷ് എന്ന സിവിൽ പോലീസ് ഓഫീസർ അമ്മദിനെ ബലമായിപിടിച്ച് തള്ളിയിട്ടത് നിലത്ത് വീണുകിടന്ന അമ്മദിനെ അവിടെയുണ്ടായിരുന്ന ഡി. വൈ. എഫ്. ഐ. പ്രവർത്തകരും പോലീസും ചേർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടർന്ന് ആശുപത്രി പരിസരത്ത് ഡി. വൈ. എഫ്. ഐ. പ്രവർത്തകരും പോലീസും തമ്മൽ രൂക്ഷമായ വാക്കേറ്റവും നടന്നു.് എസ്. ഐ. മോഹനകൃഷ്ണനും പാർട്ടിയും സ്ഥലത്തെത്തി ഡി. വൈ. എഫ്. ഐ. പ്രവർത്തകരുമായി സംസാരിച്ചു. അമ്മദിന് മതിയായ ചിക്തസനൽകുന്നതിന് വേണ്ടി പോലീസ് എല്ലാ സഹായവും ചെയ്യുമെന്നറിയിച്ചു. അമ്മദിനെ താലൂക്കാശുപത്രിയിലെ മൂന്നാം വാർഡിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അമ്മദിന്റെ പരാതി പ്രകാരം കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.

Share news

Leave a Reply

Your email address will not be published. Required fields are marked *