KOYILANDY DIARY.COM

The Perfect News Portal

ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയിലുള്ള മന്ത് രോഗ പരിശോധന ജില്ലയില്‍ നിലച്ചു

കോഴിക്കോട്: ആരോഗ്യമേഖലയില്‍ ആശങ്ക ഉയര്‍ത്തി ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയിലുള്ള മന്ത് രോഗ പരിശോധന കോഴിക്കോട് ജില്ലയില്‍ നിലച്ചു. ഡോക്ടര്‍മാരും ജീവനകാരും ഇല്ലാത്തതാണ് പരിശോധന സ്തംഭിക്കാന്‍ കാരണം.

കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ മാര്‍ച്ച്‌ മാസം വരെ നടത്തിയ പരിശോധനയില്‍ 153 ഇതരസംസ്ഥാന തൊഴിലാളികളിലാണ് മന്ത് രോഗം കണ്ടെത്തിയത്. 119 ക്യാമ്പുകളിലായി 6722 തൊഴിലാളികളില്‍ പരിശോധന നടത്തി. പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ വഴി ചികിത്സയും കൂടുതല്‍ തൊഴിലാളികള്‍ക്ക് പ്രതിരോധ മരുന്നും നല്‍കി.എന്നാല്‍ മാര്‍ച്ച്‌ മാസത്തോടെ പരിശോധന നിലച്ചു.

കായക്കൊടി പഞ്ചായത്തിലാണ് ഏറ്റവും അധികം രോഗബാധിതര്‍ ഉള്ളത്.രോഗം സ്ഥിരീകരിച്ചവരില്‍ അധികവും ജാര്‍ഖഢ് സ്വദേശികളാണ്. ഇതരസംസ്ഥാന തൊഴിലാളികളുടെ താമസകേന്ദ്രങ്ങളില്‍ വിവിധ വകുപ്പുകള്‍ ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ പലയിടങ്ങളിലും ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ കണ്ടെത്തിയിരുന്നു. ഈ താമസ കേന്ദ്രങ്ങള്‍ അടച്ച്‌പൂട്ടാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി നോട്ടീസ് നല്‍കിയിട്ടുണ്ട്.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *