കൊയിലാണ്ടി പഴയ ബസ്സ് സ്റ്റാന്റിൽ സ്വകാര്യ പരസ്യ കമ്പനിയുടെ അനധികൃത നിർമ്മാണം
കൊയിലാണ്ടി പഴയ ബസ്സ് സ്റ്റാന്റിൽ സ്വകാര്യ പരസ്യ കമ്പനിയുടെ അനധികൃത നിർമ്മാണം. കഴിഞ്ഞ ഒന്നര വർഷം മുമ്പ് പൊളിച്ച് മാറ്റാൻ നഗരസഭ ഉത്തരവിട്ട പഴയ സ്റ്റാന്റിലെ കോടതിയുടെ ഭാഗത്തെ ബസ്സ്‌സ്‌റ്റോപ്പിലാണ് വീണ്ടും വലിയ പരസ്യബോർഡ് വെക്കാൻ പാകത്തിൽ ഇന്ന് വൈകീട്ട് കൺസ്ട്രക്ഷൻ ആരംഭിച്ചത്. നിവിലുണ്ടായിരുന്ന ബസ്സ് സ്റ്റോപ്പിന് മുകളിൽ ഹോഡിംഗ് സ്ഥാപിക്കുന്ന പ്രവത്തിയാണ് ഇന്ന് ആരംഭിച്ചത്. 5 വർഷം മുമ്പാണ് വി.എൻ.ആർ. ഔട്ട് ഡോർ മീഡിയ എന്ന കമ്പനിക്ക് ബസ്സ് കാത്തിരിപ്പ് കേന്ദ്രം പണിയാൻ നഗരസഭ നിബന്ധനകൾക്ക് വിധേയമായി അനുമതി നൽകിയത്. ആദ്യ വർഷം 12000 രൂപ വാടകയും രണ്ടാം വർഷം 24000 രൂപ വാടകയും നൽകണമെന്നതാണ് പ്രധാന വ്യവസ്ഥ.
എഗ്രിമെന്റ് പ്രകാരം പഴയ ബസ്സ് സ്റ്റാന്റിലെ ഷോപ്പിംഗ് കോംപ്ലക്‌സ് പണിയുന്നതിന്റെ ഭാഗമായി ഒന്നര വർഷമായി നഗരസഭ ഇത് പൊളിച്ച് മാറ്റാൻ ഉത്തരവിട്ടിട്ട്. എന്നാൽ വടകര ആസ്ഥാനമായ ഈ പരസ്യക്കമ്പനി ഇത് പൊളിച്ചു മാറ്റാതെ സ്വകാര്യ സ്ഥാപനങ്ങളുടെ പരസ്യം സ്ഥാപിച്ച്‌കൊണ്ട് ഭീമമായ തുക കൈപ്പറ്റി ലാഭം കൊയ്ത്‌കൊണ്ടിരിക്കുകയാണ്.
കൊയിലാണ്ടി നഗരസഭയിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്റെ പിന്തുണയോടെയാണ് ഇവർ ഇത്തരത്തിൽ അനധികൃത നിർമ്മാണം നടത്തുന്നതും പരസ്യ വാടക വസൂലാക്കുന്നതും. ഇതേ ഉദ്യാഗസ്ഥൻ വടകര നഗരസഭയിൽ ചുമതലയിലുണ്ടായിരുന്ന സമയത്ത് വടകര ബസ്സ് സ്റ്റാന്റ് നവീകരിച്ച് പരിപാലിക്കുന്നതിനുള്ള കരാൽ ഇതേ പരസ്യക്കമ്പനിയുടെ മറ്റൊരു സ്ഥാപനമായ എ.എൻ.ആർ.ആർ. എന്ന പരസ്യക്കമ്പനിക്ക് നൽകിയിരുന്നു. എന്നാൽ എഗ്രിമെന്റിൽ പറഞ്ഞ വ്യവസ്ഥകളിൽ പലതും നടപ്പിലാക്കാതെയാണ് ഇവർ ഇപ്പോഴും പരസ്യം സ്ഥാപിക്കുന്നത്. ഇത് ഈ ഉന്നത ഉദ്യോഗസസ്ഥനുമായുള്ള സാമ്പത്തിക കരാറിന്റെ ഭാഗമായാണെന്നാണ് ആരോപണം.
അനധികൃത നിർമ്മാണം ഉടൻ പൊളിച്ചു മാറ്റണമെന്നാണ് നാട്ടുകാര് ആവശ്യപ്പെടുന്നത്.