ഉത്ര വധം; സൂരജിൻ്റെ അമ്മയും സഹോദരിയും കസ്റ്റഡിയില്‍
കൊല്ലം: അഞ്ചലിലെ ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചുകൊന്ന കേസില്‍ പ്രതിയായ ഭര്‍ത്താവ് സുരജിൻ്റെ അമ്മ രേണുകയേയും സഹോദരി സൂര്യയേയും പൊലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ പത്തിന് ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഹാജരായില്ല. തുടര്‍ന്ന് പൊലീസ് പാര്‍ക്കാട്ടെ വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. സൂരജിൻ്റെ അച്ഛന്‍ സുരേന്ദ്രനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം സൂരജിൻ്റെ വീട്ടില്‍നിന്നും കുഴിച്ചിട്ട നിലയില്‍ കണ്ടെടുത്ത ആഭരണങ്ങള്‍ ഉത്രയുടേത് തന്നെയാണെന്ന് അമ്മ മണിമേഖല വ്യക്തമാക്കി. കുഞ്ഞിൻ്റെ ആഭരണങ്ങളും ഇതിനൊപ്പം ഉണ്ട്. പലയിടത്തായാണ് ആഭരണങ്ങള്‍ കുഴിച്ചിട്ടിരുന്നത്.
സുധാകരനെ ചോദ്യംചെയ്തപ്പോഴാണ് കുഴിച്ചിട്ട ആഭരണങ്ങള്‍ പൊലീസിന് കാണിച്ചുകൊടുത്തത്. ഉത്രയുടെ കൊലപാതകത്തില്‍ സൂരജിന് മാത്രമല്ല കുടുംബത്തിനും പങ്കുണ്ടെന്ന സംശയത്തിലാണ് പൊലീസ് . സുരേന്ദ്രനെതിരെ ഗാര്‍ഹിക പീഡനത്തിനും തെളിവ് നശിപ്പിച്ചതിനുമാണ് കേസെടുത്തിട്ടുള്ളത്.