കക്കാടംപൊയിൽ പെൺവാണിഭ കേസ്: പ്രതിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി
കൊയിലാണ്ടി: കക്കാടം പൊയിൽ പെൺവാണിഭ കേസ്സിലെ പ്രധാന പ്രതി റിച്ചു എന്ന ഇല്യാസിനെ വയനാട്ടിലെ മാനന്തവാടി, കൽപ്പറ്റ തുടങ്ങിയ സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. ആർ. ഹരിദാസൻ്റെ നേതൃത്വത്തിൽ എസ്. ഐ. മാരായ ശ്രീനിവാസൻ, അബ്ദുദുൾ അസീസ് എ എസ്.ഐ. പ്രമോദ്, ഡ്രൈവർ ശിവദാസൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കക്കാടംപൊയിൽ റിസോർട്ടിൽ നിരവധി പേർക്ക് കാഴ്ചവെച്ചു എന്നാണ് പ്രതിക്കെതിരെയുള്ള കേസ്. സംഭവത്തിൽ പെൺകുട്ടിയെ എത്തിച്ച ഫർസാനയെ നേരത്തെ അറസ്റ്റ് ചെയ്തിതിരുന്നു. വൈത്തിരി റിസോർട്ട്, ബ്ലൂംസ് റിസോർട്ട് മീനങ്ങാടി, ബത്തേരി കുപ്പാടി റിസോർട്ട് തുടങ്ങിയ കേന്ദ്രങ്ങളിൽ റിച്ചുവിനെ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. കേസിൽ നിരവധി പ്രമുഖരെ പിടികൂടാനുണ്ട്. കേസിൻ പ്രധാന പ്രതി പിടിയിലായതോടെ എല്ലാവരും ഒളിവിൽ പോയിരിക്കുകയാണ്. ഇവരെ പിടികൂടാനുള്ള നടപടികൾ ഊർജിതമാക്കിയതായി ആർ. ഹരിദാസ് പറഞ്ഞു.