നിർത്തിയിട്ട കാറിന് തീപിടിച്ചു
കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിക്ക് എതിര്‍വശത്തെ റോഡരികില്‍ കാര്‍ കത്തി നശിച്ചു. കാറിലുണ്ടായിരുന്ന പാലക്കോട്ടുവയല്‍ സ്വദേശി അക്ഷയ് ടോം അഗസ്റ്റിന് ഇറങ്ങി ഓടിയതിനാല്‍ ആളപായം ഒഴിവായി. മെഡിക്കല്‍ കോളജ് ആശുപത്രി ജങ്ഷനില്‍നിന്ന് ദേവഗരി കോളജ് ഭാഗത്തേക്കുള്ള റോഡിനരികില്‍ ചൊവ്വാഴ്ച രാവിലെ 10.15നായിരുന്നു തീപിടിത്തം.

സമീപത്തെ ലാബില്‍ ആര്.ടി.പി.സി.ആര് കോവിഡ് പരിശോധനക്കെത്തിയതായിരുന്നു കാറുടമയായ അക്ഷയ്. കാര്‍ പാര്‍ക്ക് ചെയ്യുന്നതിനിടെയാണ് പുക ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ കാറില്‍ നിന്നിറങ്ങി സമീപത്തുള്ളവരെ വിവരമറിയിച്ചു. കാറിലെ കാര്പറ്റിനും തീപിടിച്ചു. തീകെടുത്താന്‍ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. മുന്‍ഭാഗത്ത് വെച്ചിരുന്ന സാനിറ്റൈസറടങ്ങിയ കുപ്പിക്ക് തീപിടിച്ചതോടെ കാര്‍ ആളിക്കത്തി.


അക്ഷയ് വിളിച്ചതിനെ തുടര്‍ന്ന് വെള്ളിമാട്കുന്നില്‍ നിന്ന് സ്റ്റേഷന് ഓഫീസര്‍ കെ.പി ബാബുരാജിന്റെയും അസി. സ്റ്റേഷന് മാസ്റ്റര്‍ ഒ.കെ അശോകന്റെയും നേതൃത്വത്തില്‍ ഫയര്‍ഫോഴ്സ് പെട്ടെന്ന് സഥലത്തെത്തി. സമീപത്തെ ട്രാന്‍സ്ഫോര്‍മറിനും വാഹനങ്ങള്‍ക്കും തീപിടിക്കാതെ ഫയര്‍ഫോഴ്സും പോലീസും നാട്ടുകാരുമുള്‍പ്പെടെയുള്ള രക്ഷാപ്രവര്‍ത്തകര്‍ ഇടപെട്ടു.


കാസര്‍ക്കോട് സ്വകാര്യകമ്ബനിയില് ടെറിട്ടറി സെയില്‍സ് എക്സിക്യുട്ടീവായ അക്ഷയ് സുഹൃത്തിന് കോവിഡായിരുന്നതിനാല്‍ ആറ് ദിവസമായി ക്വാറന്റീനിലായിരുന്നു. ഷോര്‍ട് സര്‍ക്യുട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് നിഗമനം. കാര്‍ പൂര്‍ണമായും കത്തിയ നിലയിലാണ്. കഴിഞ്ഞ വര്‍ഷം വാങ്ങിയ സെക്കന്‍ഡ് ഹാന്റ് റിറ്റ്സ് കാറിനാണ് തീപിടിച്ചത്. സീനിയര്‍ ഫയര്‍ ഓഫിസര്‍ രാജീവന്, ലതീഷ്, ജിതിന് രാജ്, ജിതിന്, ഹമീദ്, റാഷിദ്, ശൈലേഷ് എന്നിവരും ഫയര്‍ഫോഴ്സ് സംഘത്തിലുണ്ടായിരുന്നു.

