അന്തർ സംസ്ഥാന സെക്സ് റാക്കറ്റിൽപ്പെട്ട മുഖ്യപ്രതി അറസ്റ്റിൽ
കൊയിലാണ്ടി: കര്‍ണാടകയിലെ ചിക് മാംഗളൂരില്‍ നിന്ന് പ്രായപൂര്‍ത്തിയാകാത്ത 16 വയസ്സുള്ള പെണ്‍കുട്ടിയെ കൊണ്ടുവന്ന് ടൂറിസ്റ്റ് ഹോമില്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ മുഖ്യപ്രതിയെ ജില്ലാ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റുചെയ്തു. പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുവന്ന പെണ്‍വാണിഭ റാക്കറ്റില്‍പ്പെട്ട കര്‍ണാടക സ്വദേശിനി ഫര്‍സാന (35)യാണ് അറസ്റ്റിലായത്.
കേസിലെ നാലാം പ്രതിയാണ് ഫര്‍സാന. പ്രതിയെ പയ്യോളിയിലെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ച് ഡിവൈ.എസ്.പി. ആര്‍. ഹരിദാസ് ചോദ്യം ചെയ്തു. 2019ല്‍ തിരുവമ്ബാടി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. ഈ കേസില്‍ റിസോര്‍ട്ടുടമയടക്കം മൂന്നുപേര്‍ നേരത്തേ അറസ്റ്റിലായിരുന്നു. മലപ്പുറം പൂക്കോട്ടൂര്‍ വളമംഗലം എണ്ണക്കോട്ട് പറമ്ബില്‍ മന്‍സൂര്‍ പാലത്തിങ്കല്‍ (27), കൊണ്ടോട്ടി തുറക്കല്‍ മന്‍സില്‍ വീട്ടില്‍ നിസാര്‍ ബാബു (37), റിസോര്‍ട്ടുടമ മലപ്പുറം ചീക്കോട് വാവൂര്‍ തെക്കുംകോളില്‍ മുഹമ്മദ്ബഷീര്‍ (49) എന്നിവരാണ് പിടിയിലായത്.

കൂടരഞ്ഞി കക്കാടംപൊയില്‍ കരിമ്ബിലെ ഹില്‍വ്യൂ റിസോര്‍ട്ടില്‍ 2019 ഫെബ്രുവരി 12-നാണ് പെണ്‍കുട്ടിയെ എത്തിച്ചത്. ഇവരെക്കൂടാതെ കണ്ടാലറിയാവുന്ന മറ്റ് നാലുപേരും ബാലത്സംഗം ചെയ്ത സംഭവത്തിലാണ് കേസ്. ഫര്‍സാന കുട്ടിയെ ഇവിടെ താമസിപ്പിച്ച് മറ്റ് നിരവധിപ്പേര്‍ക്ക് കാഴ്ചവെച്ചതായും പറയുന്നു. പ്രദേശവാസികള്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്ന് പോലീസ് നടത്തിയ റെയ്ഡിലാണ് നേരത്തേ മൂന്നുപേര്‍ പിടിയിലായത്.

തുടര്‍ന്ന് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നറിഞ്ഞതോടെയാണ് കേസ് ക്രൈം ഡിറ്റാച്ച്‌മെന്റിന് കൈമാറിയത്. പിന്നീട് ബലാത്സംഗത്തിന്റെ ഇര എന്ന നിലയില്‍ പെണ്‍കുട്ടിയെ ഗര്‍ഭഛിദ്രത്തിന് വിധേയമാക്കി. കോഴിക്കോട് റീജനല്‍ കെമിക്കല്‍ ലബോറട്ടറിയില്‍ നടത്തിയ ഭ്രൂണ പരിശോധനയില്‍ പിടിയിലായ നിസാര്‍ ബാബുവാണ് ഗര്‍ഭത്തിന്റെ ഉത്തരവാദിയെന്ന് കണ്ടെത്തുകയും ചെയ്തു. റിസോര്‍ട്ട് പോലീസ് വളഞ്ഞപ്പോള്‍ ഓടുന്നതിനിടയില്‍ കല്ലുവെട്ട് കുഴിയില്‍ വീണപ്പോഴാണ് ഇയാള്‍ പോലീസ് പിടിയിലായത്.

പ്രതിയെ വൈദ്യ പരിശോധനയ്ക്കുശേഷം കോടതിയില്‍ ഹാജരാക്കും. മനുഷ്യക്കടത്ത് ഉള്‍പ്പടെയുള്ള കുറ്റങ്ങളാണ് ചുമത്തിയത്. ഹരിദാസിനെക്കൂടാതെ എസ്.ഐ.മാരായ കെ.ടി. ശ്രീനിവാസന്‍, പി.പി. മോഹനകൃഷ്ണന്‍, എ.എസ്.ഐ. എം.പി. ശ്യാം, സിഞ്ചു, വനിതാ പോലീസുദ്യോഗസ്ഥ വിജി എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.
