KOYILANDY DIARY.COM

The Perfect News Portal

അനന്തുവിന്റെ കൊലപാതകം: മൂന്ന് സഹോദരങ്ങളുള്‍പ്പെടെ ഏഴ് പേര്‍ കൂടി പൊലീസ് പിടിയില്‍

തിരുവനന്തപുരം: കരമനയില്‍ ബെെക്കില്‍ തട്ടിക്കൊണ്ടുപോയി അനന്തു ഗിരീഷിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് സഹോദരങ്ങളുള്‍പ്പെടെ ഏഴ് പേര്‍ കൂടി പൊലീസ് പിടിയില്‍. അനന്തുവിനെ മര്‍ദ്ദിക്കാന്‍ നേതൃത്വം നല്‍കിയത് സഹോദരങ്ങളായ വിഷ്ണുരാജ്, വിനീഷ്‌രാജ്, വിജയരാജ് എന്ന കു‍ഞ്ഞുവാവ എന്നിവരാണ്. 18 വയസ്സുള്ള കുഞ്ഞുവാവയാണ് ഇളയ സഹോദരന്‍.

കൊഞ്ചിറവിള ക്ഷേത്രത്തില്‍ അനന്തുവും സുഹൃത്തുക്കളും കൊലയാളി സംഘവുമായി തര്‍ക്കമുണ്ടായിരുന്നു. ഇതാണ് അനന്തുവിന്റെ കൊലപാതകത്തിലേക്ക് നയിച്ചത്. തര്‍ക്കം കയ്യാങ്കളിയായപ്പോള്‍ അനന്തു കു‍ഞ്ഞുവാവയെ തല്ലിയിരുന്നു. ഈ തര്‍ക്കമാണ് സഹോദരങ്ങള്‍ക്ക് അനന്തുവിനോട് കടുത്ത വൈരാഗ്യമുണ്ടാകാന്‍ കാരണമായത്. മൂന്ന് സഹോദരങ്ങളും ലഹരിക്കടിമകളായിരുന്നു. മൂത്ത സഹോദരന്‍ വിഷ്ണുരാജാണ് അനന്തുവിന്റെ കയ്യിലെയും കാലിലെയും ഞരമ്ബുകള്‍ മുറിച്ചത്.

പിന്നീട് കരിക്കു കൊണ്ട് അനന്തുവിന്റെ തലയ്‌ക്കടിക്കുകയും മുഖത്തും ശരീരത്തും മര്‍ദ്ദിക്കുകയും ചെയ്തു. അനന്തു മരിച്ചെന്നുറപ്പാക്കിയ ശേഷം മൂന്ന് സഹോദരങ്ങളും മറ്റ് മൂന്ന് പേരും ചേര്‍ന്നു തിരുവല്ലത്തെ ജഡ്ജിക്കുന്നിലേക്കു പോയി. പൊലീസ് പിന്തുടരുന്നുണ്ടെന്ന് തോന്നിയതോടെ ഇവര്‍ പൂവാറിലെ ഒളിസങ്കേതത്തിലേക്കു മാറി. ഇവിടെ നിന്നാണു പൊലീസ് ഇവരെ പിടികൂടിയത്. ഇതോടെ സംഭവത്തില്‍ ആകെ 12 പ്രതികള്‍ കസ്റ്റഡിയിലായി.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *