ആശാ ഭോസ്‌ലെയുടെ നിര്യാണത്തിൽ എം വി ഗോവിന്ദൻ മാസ്റ്റർ അനുശോചിച്ചു
പ്രശസ്ത ഗായിക അന്തരിച്ച ആശാ ഭോസ്‌ലെയെ സ്മരിച്ച് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. വിരഹവും പ്രണയവും താളവും സമന്വയിപ്പിച്ച് തലമുറകളെ പാടിയുണർത്തിയ ‘ഏഷ്യയുടെ വാനമ്പാടി’ ആശാ ഭോസ്‌ലെയുടെ ശബ്ദം നിലച്ചിരിക്കുന്നു. പാട്ടോർമകൾ കാലത്തെ അതിജീവിച്ച് കാലമെത്ര കഴിഞ്ഞും സംഗീത പ്രേമികൾക്കുള്ളിൽ തെളിഞ്ഞുനിൽക്കും. സംഗീതലോകത്തെ ഒരു യുഗത്തിനാണ് ഇവിടെ അന്ത്യമായിരിക്കുന്നത്.

വേറിട്ട ശബ്ദവും ആലാപന ശൈലിയുംകൊണ്ട് വിസ്മയം തീർത്ത ഗായികയായിരുന്നു ആശാ ഭോസ്‌ലെ. പാശ്ചാത്യ സംഗീതത്തിന്റെ ചടുലതയും ഇന്ത്യൻ ക്ലാസിക്കലുകളുടെ ആഴവും അവർക്ക് ഒരുപോലെ വഴങ്ങി. ഗസലുകളും ഭജനകളുമെല്ലാം ആശാ ഭോസ്‌ലെയുടെ സ്വരമാധുര്യത്തിൽ ആസ്വാദക ഹൃദയങ്ങളിൽ പെയ്തിറങ്ങി.

കാലത്തെ അതിജീവിക്കുന്ന ആ മധുരശബ്ദം എക്കാലവും മായാതെ നിറഞ്ഞുനിൽക്കും. ആശാ ഭോസ്‌ലെയുടെ വേർപാട് സംഗീതലോകത്ത് നികത്താനാകാത്ത വിടവാണ് സൃഷ്ടിച്ചിരിക്കുന്നത്. ആശാ ഭോസ്‌ലെയെയും അവരെ സ്നേഹിക്കുന്ന മുഴുവനാളുകളുടെയും വേദനയിൽ പങ്കുചേരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.




