500 രൂപ നൽകിയില്ല; മകന്‍ പിതാവിനെ അടിച്ചുകൊന്നു
ബദൗനി: 500 രൂപ നല്‍കാത്തതിനെ തുടര്‍ന്ന് മകന്‍ പിതാവിനെ അടിച്ചുകൊന്നു. ഉത്തര്‍ പ്രദേശിലെ ബദൗനിലാണ് ഞെട്ടിക്കുന്ന കൊലപാതകം അരങ്ങേറിയത്. ഇര്‍ഷാദ് (50) ആണ് ദാരുണമായി കൊല ചെയ്യപ്പെട്ടത്. സംഭവത്തില്‍ ഇഷാഖ് എന്ന മകനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ മാനസിക വിഭ്രാന്തിയുള്ളതായി സംശയമുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.
മുസജ്ഹാഗിനടുത്തുള്ള ഹാതിനി മോദ് ഗ്രാമത്തില്‍ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. 500 രൂപ ചോദിച്ച മകനോട് നല്‍കാന്‍ കഴിയില്ലെന്ന് ഇര്‍ഷാദ് പറഞ്ഞിരുന്നു ഇതില്‍ പ്രകോപിതനായ മകന്‍ ഇരുമ്പ് വടി കൊണ്ട് പിതാവിന്റെ തലക്കടിക്കുകയായിരുന്നു . ഇര്‍ഷാദ് സംഭവ സ്ഥലത്തു വെച്ചു തന്നെ മരിച്ചു. രക്ഷപ്പെടാന്‍ ശ്രമിച്ച ഇഷാഖിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചു.
ഇഷാഖ് ബറേയ് ലിയില്‍ മാനസിക രോഗത്തിനുള്ള ചികിത്സയിലായിരുന്നു എന്നാണ് ബന്ധുക്കള്‍ പോലീസിന് നല്‍കിയ വിവരം. 500 രൂപ ലഭിച്ചില്ലെങ്കില്‍ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നെങ്കിലും അത് കൊലപാതകത്തില്‍ കലാശിക്കുമെന്ന് കരുതിയിരുന്നില്ലെന്ന് ബന്ധുക്കളിലൊരാള്‍ പോലീസിനോട് പറഞ്ഞു. പ്രതി നേരത്തെയും അക്രമസ്വഭാവം കാട്ടിയിരുന്നതായി ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞു.