KOYILANDY DIARY.COM

The Perfect News Portal

ശസ്ത്രക്രിയയ്ക്കായുള്ള കുത്തിവെപ്പിനെ തുടർന്ന് യുവതി മരിച്ചു

ആലുവ: ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കായുള്ള കുത്തിവെപ്പിനെ തുടർന്ന് യുവതി മരിച്ചു. കടുങ്ങല്ലൂര്‍ സ്വദേശി സിന്ധുവാണ് (36) മരിച്ചത്. പ്രസവം നിര്‍ത്താനുള്ള ശസ്ത്രക്രിയക്ക് എടുക്കുന്ന കുത്തിവയ്പ്പിലുള്ള വീഴ്ചയാണ് മരണകാരണമെന്ന് ബന്ധുകള്‍ ആരോപിച്ചു.

പ്രസവം നിര്‍ത്തുന്നതിനുള്ള ശസ്ത്രക്രിയയ്ക്കായി ഞായറാഴ്ച വൈകിട്ടാണ് സിന്ധുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച രാവിലെ 8.30ത്തോടെ ഓപ്പറേഷന്‍ തിയേറ്ററിലേക്ക് കൊണ്ടുപോയി. ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും മകളെ കുറിച്ചുള്ള വിവരമറിയാത്തതിനെ തുടര്‍ന്ന് തിയേറ്ററിലേക്ക് അമ്മ കയറിയപ്പോഴാണ് ഗുരുതരാവസ്ഥയിലായ സിന്ധുവിനെ കാണുന്നത്.

പൂര്‍ണ അബോധാവസ്ഥയിലായ യുവതിയെ ഉടന്‍ ഐസിയു ആബുലന്‍സില്‍ സൂപ്പര്‍ സ്‌പെഷ്യലിറ്റി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അവിടെ എത്തും മുന്‍പ് മരണം സംഭവിച്ചിരുന്നു.

Advertisements

തിയേറ്ററിലേക്ക് കൊണ്ടുപോകും മുന്‍പ് തനിക്ക് നല്‍കിയ മരുന്ന് മാറിയതായി സംശയമുണ്ടെന്ന് നേഴ്‌സ് കൂടിയായ സിന്ധു പറഞ്ഞിരുന്നതായി ബന്ധുകള്‍ അറിയിച്ചു.

എന്നാല്‍ അനസ്‌തേഷ്യയുടെ ടെസ്റ്റ് ഡോസ് നല്‍കിയ ശേഷം യുവതിയുടെ ആരോഗ്യനില മോശമായിരുന്നുവെന്നാണ് ആശുപത്രി അധികൃതരുടെ പ്രതികരണം. ഉടന്‍ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നുവെന്നും അധികൃതര്‍ പറഞ്ഞു. ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വിദേശത്ത് നഴ്‌സായ യുവതിയും ഭര്‍ത്താവും രണ്ട് കുട്ടികളും അവധിക്ക് നാട്ടില്‍ വന്നതായിരുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *