KOYILANDY DIARY.COM

The Perfect News Portal

വയറിനുള്ളില്‍ പഞ്ഞി മറന്നുവെച്ച്‌ തുന്നിക്കെട്ടിയ കേസ്‌; രോഗിക്ക് ആറരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

കോട്ടയം: ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ശസ്ത്രക്രികയയ്ക്കിടയില്‍ വയറിനുള്ളില്‍ പഞ്ഞി മറന്നുവെച്ച്‌ തുന്നിക്കെട്ടിയ കേസില്‍ രോഗിക്ക് ആറരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ കോടതിയുടെ വിധി. പുതുപ്പള്ളി മഠത്തില്‍പ്പറമ്പില്‍ ഷെര്‍ളിചാണ്ടി എന്ന സ്ത്രീയ്ക്ക് അനുകൂലമായിട്ടാണ് വിധി വന്നത്. പത്തു വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് വിധി വന്നത്.

കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിക്കെതിരേയാണ് വിധി വന്നത്. അതേസമയം കേസില്‍ അപ്പീലിന് പോകുകയാണ് ആശുപത്രി അധികൃതരും ഓപ്പറേഷന്‍ നടത്തിയ ഡോക്ടറും. 2007 ഫെബ്രുവരി 7 നായിരുന്നു ആശുപത്രിയില്‍ വിവാദമായ ഓപ്പറേഷന്‍ നടത്തിയത്. കേസില്‍ രണ്ടാമത്തെ ഓപ്പറേഷന് വേണ്ടി വന്ന ഒന്നരലക്ഷം ചെലവ് ഉള്‍പ്പെടെ ആറരലക്ഷം രൂപ ആശുപത്രി നല്‍കണമെന്ന് കോടതി പറഞ്ഞു.

വയറിനുള്ളില്‍ പഞ്ഞി വെച്ച്‌ തുന്നിക്കെട്ടിയതിനാല്‍ പിന്നീട് രോഗിക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. അതേസമയം ഓപ്പറേഷന് ശേഷം പഞ്ഞി മറന്നു വെച്ചിട്ടില്ലെന്നും രോഗിക്ക് അസുഖമുണ്ടായത് മറ്റ് കാരണങ്ങള്‍ കൊണ്ടാണെന്നുമാണ് ഡോക്ടറും ആശുപത്രിയും പറയുന്നത്. കേസില്‍ തങ്ങളുടെ ഭാഗം കേള്‍ക്കാന്‍ കോടതി തയ്യാറായില്ലെന്നും വിധിക്കെതിരേ അപ്പീല്‍ പോകുമെന്നും ഇവര്‍ പറഞ്ഞിട്ടുണ്ട്.
Share news

Leave a Reply

Your email address will not be published. Required fields are marked *