KOYILANDY DIARY.COM

The Perfect News Portal

മാനാഞ്ചിറ സ്ക്വയറിന്റെ മുഖം മിനുക്കാന്‍ ഒരുങ്ങുന്നു

കോഴിക്കോട്: കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും കോര്‍പറേഷനും ചേര്‍ന്ന് നടപ്പിലാക്കുന്ന അമൃത് പദ്ധതി (അടല്‍ മിഷന്‍ ഫോര്‍ റിജുവനേഷന്‍ ആന്‍ഡ് അര്‍ബന്‍ ട്രാന്‍സ്പോര്‍ട്ട് സ്കീം)യില്‍ ഉള്‍പ്പെടുത്തി മാനാഞ്ചിറ സ്ക്വയറിന്റെ മുഖം മിനുക്കാന്‍ അധികൃതര്‍ ഒരുങ്ങുന്നു.

നവീകരണത്തിനുള്ള മാസ്റ്റര്‍ പ്ലാന്‍ കോര്‍പറേഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു. സ്ക്വയറിനു കുറുകെ നടപ്പാത നിര്‍മിക്കുന്നതാണ് പദ്ധതിയിലെ പ്രധാന ആകര്‍ഷണം. കോംട്രസ്റ്റ് നെയ്ത്ത് ഫാക്ടറിയുടെ ഭാഗത്ത് നിന്നും മാനാഞ്ചിറ സ്ക്വയറിനുള്ളിലൂടെ കമ്മീഷണര്‍ ഒഫീസിനു മുന്നിലേക്കാണ് നടപ്പാത നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്. നടപ്പാതയുടെ മേല്‍ക്കൂരയായി പുഷ്പാലങ്കാരവും ഗേറ്റും നിര്‍മിക്കും. ഇപ്പോള്‍ സ്ക്വയര്‍ ചുറ്റി എത്തിപ്പെടാനുള്ള കാല്‍നടയാത്രക്കാരുടെ ആസൗകര്യം കണക്കിലെടുത്താണ് പ്ലാന്‍ തയ്യാറാക്കിയിരിക്കുന്നത്. കൂടാതെ കുട്ടികള്‍ക്കുള്ള പാര്‍ക്ക്, കൂടുതല്‍ ഇരിപ്പിടങ്ങള്‍, കുളത്തിന് ഫെന്‍സിംഗ് തുടങ്ങിയവയും പദ്ധതിയുടെ ഭാഗമായി നിര്‍മിക്കും.

അമൃത് പദ്ധതി നടപ്പിലാക്കുന്നതിനായി 71.3 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 17.87കോടി രൂപ കുടിവെള്ള വിതരണത്തിനും 45.60കോടി രൂപ സ്വീവേജ് പ്രവൃത്തികള്‍ക്കും 6.81 കോടി രൂപ ഡ്രെയ്നേജ് പ്രവൃത്തികള്‍ക്കും 85 കോടി രൂപ പാര്‍ക്കിനുമാണ് അനുവദിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കുടിവെള്ള വിതരണത്തിന്റെയും മാനാഞ്ചിറ സ്ക്വയറിന്റെയും പദ്ധതി റിപ്പോര്‍ട്ടാണ് തയ്യാറാക്കിയിട്ടുള്ളത്. ഡ്രെയ്നേജ് അടക്കമുള്ള മറ്റ് പദ്ധതികളുടെ ഡിആര്‍ബി റിപ്പോര്‍ട്ട് തയ്യാറാക്കുന്നതു പുരോഗമിക്കുകയാണ്. 30 ശതമാനം കോര്‍പറേഷനും 80 ശതമാനം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുമാണ് ചെലവഴിക്കുന്നത്. നഗരങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായാണ് അമൃത് പദ്ധതി ലക്ഷ്യം വയ്ക്കുന്നത്. പദ്ധതി ആരംഭിച്ചിട്ട് ഒരു വര്‍ഷം കഴിഞ്ഞു. സംസ്ഥാനത്ത് ഒമ്ബത് നഗരങ്ങളിലായി 587 കോടി രൂപയാണ് അമൃത് പദ്ധതി പ്രകാരം ചെലവഴിക്കുക.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *