KOYILANDY DIARY.COM

The Perfect News Portal

ക്യാന്‍സറില്ലാതെ കീമോതെറാപ്പി ചെയ്ത സംഭവം: രജനിയുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുത്തു

കോട്ടയം: ക്യാന്‍സറില്ലാതെ കീമോതെറാപ്പിക്ക് ഇരയാകേണ്ടിവന്ന രജനിയുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതേ സമയം സംഭവത്തില്‍ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടിയതായി നിയമസഭയെ അറിയിച്ചു.

ആലപ്പുഴ കുടശ്ശനാട് സ്വദേശി രജനിക്കാണ് സ്വകാര്യ ലാബിലെ പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തില്‍ കീമോതെറാപ്പി ചെയ്തത്. സര്‍ക്കാര്‍ സഹായം ആവശ്യപ്പെട്ട് രജനി മുഖ്യമന്ത്രിയെ കണ്ടിരുന്നു.

മാറിടത്തില്‍ മുഴ കണ്ടതിനെത്തുടര്‍ന്ന് ഫെബ്രുവരി 28-നാണ് രജനി കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയത്. പരിശോധനയ്ക്കായി ശേഖരിച്ച സാമ്ബിളുകളില്‍ ഒരെണ്ണം മെഡിക്കല്‍ കോളേജ് പതോളജി ലാബിലും ഒരെണ്ണം സ്വകാര്യ ലാബിലും നല്‍കി.ഒരാഴ്ചയ്ക്കുള്ളില്‍ സ്വകാര്യലാബ് റിപ്പോര്‍ട്ട് ലഭിച്ചു. തുടര്‍ന്ന്  അര്‍ബുദമാണെന്ന ആ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡോക്ടര്‍മാര്‍ ചികിത്സ തുടങ്ങുകയായിരുന്നു.

Advertisements

മെഡിക്കല്‍ കോളേജ് പതോളജി ലാബിലെ റിപ്പോര്‍ട്ട് ലഭിച്ചത് ആദ്യ കീമോ തെറാപ്പിക്കുശേഷമാണ്. ഇതില്‍ അര്‍ബുദമില്ലെന്നായിരുന്നു കണ്ടെത്തല്‍. വീഴ്ച ബോധ്യപ്പെട്ടതോടെ ഡോക്ടര്‍മാര്‍ സ്വകാര്യലാബില്‍ നല്‍കിയ സാമ്ബിള്‍ തിരികെവാങ്ങി പതോളജി ലാബില്‍ പരിശോധിച്ചെങ്കിലും അര്‍ബുദം കണ്ടെത്താനായില്ല. അതോടെ സാമ്ബിളുകള്‍ തിരുവനന്തപുരം ആര്‍.സി.സി.യില്‍ എത്തിച്ച്‌ പരിശോധന നടത്തി. അതിലും അര്‍ബുദം കണ്ടെത്താനായില്ല. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തി മുഴ നീക്കുകയായിരുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *