KOYILANDY DIARY.COM

The Perfect News Portal

കെ. സുധാകര‍ന്‍റെ രഹസ്യ ചര്‍ച്ച വിവാദത്തില്‍; DCC നേതൃത്വം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

പാലക്കാട്: നെഹ്റു ഗ്രൂപ് കോളജ് ഉടമകളുമായി ചെര്‍പ്പുളശ്ശേരിയിലെ ബി.ജെ.പി നേതാവിെന്‍റ വീട്ടില്‍ രഹസ്യ ചര്‍ച്ച നടത്തിയ കോണ്‍ഗ്രസ് നേതാവ് കെ. സുധാകര‍െന്‍റ നടപടിക്കെതിരെ ഡി.സി.സി നേതൃത്വം കെ.പി.സി.സിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കടുത്ത അതൃപ്തിയും പ്രതിഷേധവും പ്രകടിപ്പിക്കുന്നതാണ് ഡി.സി.സി പ്രസിഡന്‍റ് സമര്‍പ്പിച്ച റിപ്പോര്‍ട്ട്. സുധാകരെന്‍റ നടപടിക്കെതിരെ ഗ്രൂപ് ഭേദമില്ലാതെ നേതാക്കള്‍ രംഗത്ത് വന്നിട്ടുമുണ്ട്.

ചര്‍ച്ചക്കെത്തിയ സുധാകരനെ ഡി.വൈ.എഫ്. ഐ. പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. തങ്ങളുടെ അറിവോടെയല്ല കെ. സുധാകരന്‍ നെഹ്റു ഗ്രൂപ് ഉടമകളുമായി ചര്‍ച്ചക്കെത്തിയതെന്ന് ഡി.സി.സി പ്രസിഡന്‍റിെന്‍റ റിപ്പോര്‍ട്ടില്‍ പറയുന്നു. വിഷയത്തില്‍ കെ.പി.സി.സി നേതൃത്വം സുധാകരനില്‍നിന്ന് വിശദീകരണം തേടിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

എന്നാല്‍, താന്‍ എത്തിയത് വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ തന്നെയാണെന്ന് സുധാകരന്‍ സമ്മതിച്ചിട്ടുണ്ട്. ന്യായമെന്ന് തോന്നുന്ന കാര്യത്തിന് പിന്നില്‍ താന്‍ എപ്പോഴും നില്‍ക്കുമെന്നാണ് കെ. സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞത്. ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ക്കായി സുധാകരന്‍ ഇതിന് മുമ്പും ഈ കുടുംബത്തെ ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

Advertisements

ലെക്കിടി നെഹ്റു ലോ കോളജ് വിദ്യാര്‍ഥി ഷഹീര്‍ ഷൗക്കത്തലിക്ക് മര്‍ദനമേറ്റ സംഭവത്തിലാണ് ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തിയത്. ചെര്‍പ്പുളശ്ശേരിയിലെ എസ്.എന്‍.ഡി.പി – ബി.ജെ.പി നേതാവായ വ്യാപാരിയുടെ വീട്ടിലായിരുന്നു ചര്‍ച്ച. ആദ്യം തീരുമാനിച്ച സ്ഥലം മാറ്റിയാണ് ബി.ജെ.പി നേതാവി‍െന്‍റ വീട് തെരഞ്ഞെടുത്തത്. പാമ്ബാടി നെഹ്റു എന്‍ജിനീയറിങ് കോളജിലെ ഇടിമുറിയില്‍ വെച്ച്‌ മര്‍ദിച്ചു എന്നാണ് ഷഹീര്‍ ഷൗക്കത്തലിയുടെ പരാതി. സംഭവത്തില്‍ പി. കൃഷ്ണദാസിന് നേരിട്ട് പങ്കുണ്ടെന്നും ഷഹീര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കേസ് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് കെ. സുധാകര‍ന്‍ മധ്യസ്ഥ ശ്രമം നടത്തുന്നത്.

Share news

Leave a Reply

Your email address will not be published. Required fields are marked *