KOYILANDY DIARY.COM

The Perfect News Portal

അഞ്ച് കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ട് പോയ വ്യവസായിയുടെ മകനെ മോചിപ്പിച്ചു

ഡല്‍ഹി: അഞ്ച് കോടി രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ട് പോയ വ്യവസായിയുടെ മകനെ മോചിപ്പിച്ചു. പാച്ചിം വിഹാര്‍ സ്വദേശിയും ഇലക്‌ട്രോണിക്സ് വ്യാപാരിയുടെ മകനുമായ സൗരഭ് ഗുപ്തയെയാണ് പോലീസ് 20 മണിക്കൂറിനുള്ളില്‍ മോചിപ്പിച്ചത്. സംഭവത്തെ തുടര്‍ന്ന് മനീഷ് (23), സത്നം സിങ് (44) എന്നിവരെ അറസ്റ്റ് ചെയ്തു. തിങ്കളാഴ്ചയാണ് സംഭവം.

വര്‍ഷങ്ങളായി ഇലക്‌ട്രോണിക്സ് കമ്ബനിയില്‍ ജോലി ചെയ്യുന്ന മനീഷ് സഹോദരിക്ക് വേണ്ടി സാധനങ്ങളെടുക്കാന്‍ 2015 ല്‍ കമ്ബനിയുടെ ഗോഡൗണില്‍ പോയതോടെയാണ് പണത്തോടുള്ള ആര്‍ത്തി കൂടിയതെന്ന് പോലീസ് പറഞ്ഞു.

തുടര്‍ന്ന് സുഹൃത്തായ സിങിനെ കൂട്ട് പിടിച്ച്‌ ശനിയാഴ്ച യുവാവിനെ തട്ടിക്കൊണ്ട് പോകാന്‍ പദ്ധതിയിടുകയായിരുന്നു. ശനിയാഴ്ച ഹോണ്ട സിറ്റി കാറില്‍ പോകുകയായിരുന്ന സൗരഭിനെ വാഹനം നിര്‍ത്തിച്ച ശേഷം തട്ടിക്കൊണ്ട് പോയ പ്രതികള്‍ 20 ദിവസങ്ങള്‍ക്ക് മുമ്പ്‌ എടുത്ത് വെച്ച ചാന്ദര്‍ വിഹാറിലുള്ള വാടക വീട്ടിലേക്ക് കൊണ്ട് പോയി.

Advertisements

രാത്രി വൈകിയും വീട്ടിലെത്താതിരുന്ന സൗരഭിനെ വിളിച്ച വീട്ടുകാരുടെ ഫോണ്‍ മനീഷായിരുന്നു എടുത്തിരുന്നതെന്ന് പോലീസ് പറഞ്ഞു. ഫോണെടുത്ത പ്രതി മകനെ തട്ടിക്കൊണ്ട് വന്നതാണെന്നും അഞ്ച് കോടി രൂപ വേണമെന്നും പോലീസില്‍ പറഞ്ഞാല്‍ കൊന്നു കളയുമെന്നും ഭീഷണിപ്പെടുത്തി. എന്നാല്‍ പിതാവ് പോലീസില്‍ അറിയിക്കുകയായിരുന്നു.

ഞായറാഴ്ച രാവിലെ വീണ്ടും ഫോണ്‍ വിളിച്ചപ്പോള്‍ പോലീസ് ഫോണ്‍ ട്രെയ്സ് ചെയ്യുകയും സഖ്ബീറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതികളെ പിടികൂടുകയുമായിരുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *