ഇരട്ടക്കൊല: 25 ലീഗ് പ്രവർത്തകർക്കും ജീവപര്യന്തം

പാലക്കാട്: കാഞ്ഞിരപ്പുഴ കല്ലാങ്കുഴിയില് സിപിഐ എം, ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ സഹോദരങ്ങളെ കൊലപ്പെടുത്തിയ കേസില്‍ 25 പ്രതികള്‍ക്കും ജീവപര്യന്തം. എല്ലാ പ്രതികളും ഒരു ലക്ഷം രൂപ വീതം പിഴയും അടയ്ക്കണം. ഒരു ലക്ഷം രൂപയില്‍ 50,000 രൂപ വീതം കൊല്ലപ്പെട്ട രണ്ടുപേരുടെയും കുടുംബത്തിന് നല്‍കണം.

കാഞ്ഞിരപ്പുഴ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റും ലീഗ് നേതാവുമായ സി എം സിദ്ദീഖ്, ലീഗ് പ്രവര്‍ത്തകരായ നൗഷാദ് (പാണ്ടി നൗഷാദ്), നിജാസ്, ഷമീം, സലാഹുദ്ദീന്, ഷമീര്‍, കഞ്ഞിച്ചാലില് സുലൈമാന്‍, അമീര്‍, അബ്ദുള്‍ ജലീല്‍, റഷീദ് (ബാപ്പുട്ടി), ഇസ്മയില്‍ (ഇപ്പായി), പാലക്കാപറമ്പില്‍ സുലൈമാന്‍, ഷിഹാബ്, മുസ്തഫ, നാസര്‍, ഹംസ (ഇക്കാപ്പ), ഫാസില്‍, സലീം, സെയ്താലി, താജുദ്ദീന്, ഷഹീര്‍, ഫാസില്‍, അംജാദ്, മുഹമ്മദ് മുബ്ഷീര്, മുഹമ്മദ് മുഹ്സിന് എന്നിവരാണ് പ്രതികള്‍.


