KOYILANDY DIARY.COM

The Perfect News Portal

യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ എംഎല്‍എയുടെ മകന്‍ കീഴടങ്ങി

ബെംഗളൂരു: ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച മലയാളിയായ കോണ്‍ഗ്രസ് എംഎല്‍എ എന്‍ എ ഹാരിസിന്റെ മകന്‍ മുഹമ്മദ് നാലപ്പാട് പൊലീസില്‍ കീഴടങ്ങി. മുഹമ്മദും കൂട്ടാളികളും യുബി സിറ്റിയിലെ ആഡംബര റസ്റ്ററന്റില്‍ വച്ചായിരുന്നു വിദ്വത് എന്ന 24 കാരനെ അതിക്രൂരമായി ആക്രമിച്ചത്. പരിക്കേറ്റ ഇയാളെ അശുപത്രിയിലെത്തിച്ചപ്പോഴും ഇവര്‍ മര്‍ദ്ദിക്കുകയായിരുന്നു. ശനിയാഴ്ച രാത്രി 11.30 നായിരുന്നു മര്‍ദ്ദനം.

യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍സെക്രട്ടറി കൂടിയായ മുഹമ്മദ് നാലപ്പാടും പത്തു സുഹൃത്തുക്കളും ചേര്‍ന്നാണ് ഡോളേഴ്സ് കോളനിയിലെ വിദ്വതിനെ ആക്രമിച്ചത്. ഇയാളുടെ സുഹൃത്ത് പ്രവീണ്‍ വെങ്കിടാചലത്തിന്റെ പരാതിയില്‍ പൊലീസ് കേസെടുക്കുകയായിരുന്നു.

ലോകനാഥിലെ ബിസിനസുകാരന്റെ മകനായ വിദ്വതും പ്രവീണും കഫേയില്‍ ഭക്ഷണം കഴിക്കുകയായിരുന്നു. കാലില്‍ പ്ലാസ്റ്ററിട്ടതിനാല്‍ നേരെയിരിക്കാന്‍ സാധിക്കാതിരുന്ന വിദ്വതിനോട് നേരെയിരിക്കണമെന്ന് ആവശ്യപ്പെട്ട് മുഹമ്മദും സുഹൃത്തുക്കളും വഴക്കിട്ടു. തുടര്‍ന്ന് മര്‍ദിച്ചു. കുപ്പികൊണ്ട് മുഖത്തും കണ്ണിനും മര്‍ദനമേറ്റ് മല്യ ആശുപത്രിയില്‍ ചികിത്സ തേടിയ വിദ്വതിനെ കൂടുതല്‍പേര്‍ സംഘടിച്ചെത്തി ആശുപത്രിയില്‍വച്ചും ആക്രമിക്കുകയായിരുന്നു.

Advertisements

മുഹമ്മദിനെ പ്രാഥമികാംഗത്വത്തില്‍നിന്ന് പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ് ഡോ. ജി പരമേശ്വര്‍ അറിയിച്ചു. അക്രമികള്‍ നിശ്ചയമായും ശിക്ഷിക്കപ്പെടുമെന്ന് മുഖ്യമന്ത്രിയും പ്രതികരിച്ചു. അതേസമയം, ഹാരിസ് എംഎല്‍എ വിദ്വതിനെ സന്ദര്‍ശിച്ച്‌ കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നും ആരോപണമുണ്ട്.

Share news

Leave a Reply

Your email address will not be published. Required fields are marked *