KOYILANDY DIARY.COM

The Perfect News Portal

ജപ്തിയില്‍ മനംനൊന്ത് വീടിന് മുകളില്‍ കയറി വീട്ടമ്മയുടെ ആത്മഹത്യാ ഭീഷണി

തിരുവനന്തപുരം: നെയ്യാറ്റിന്‍കര അയിരയില്‍ വീട് ബാങ്ക് ജപ്തി ചെയ്തതിനെതിരെ ആത്മഹത്യാ ഭീഷണിയുമായി വീട്ടമ്മ. സെല്‍വി എന്ന വീട്ടമ്മയാണ് ആത്മഹത്യാ ഭീഷണിയുമായി വീടിനു മുകളില്‍ കയറിനില്‍ക്കുന്നത്. കോടതിവിധിയെ തുടര്‍ന്ന് തിങ്കളാഴ്ച സെല്‍വിയുടെ വീട് ബാങ്ക് ഓഫ് ബറോഡ ജപ്തി ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ആത്മഹത്യാ ഭീഷണി മുഴക്കി ഇവര്‍ വീടിനു മുകളില്‍ കയറിയത്.

2005ലാണ് സെല്‍വിയും ഭര്‍ത്താവ് രാജന്‍ വൈദ്യനും ചേര്‍ന്ന് വിജയാ ബാങ്കില്‍നിന്ന് അഞ്ചുലക്ഷം രൂപ വായ്പ എടുത്തത്. ആറുലക്ഷത്തോളം രൂപ ബാങ്കില്‍ അടയ്ക്കുകയും ചെയ്തുവെന്നാണ് സെല്‍വി പറയുന്നത്. ഇതിനിടെ ഭര്‍ത്താവ് രാജന്‍ വൈദ്യര്‍ മരിച്ചു. പിന്നീട് പന്ത്രണ്ടുലക്ഷത്തോളം രൂപ അടയ്ക്കാനുണ്ടെന്ന് കാണിച്ച്‌ ബാങ്ക് ഇവര്‍ക്ക് നോട്ടീസ് നല്‍കി.

വിജയ ബാങ്ക്, ബാങ്ക് ഓഫ് ബറോഡയില്‍ ലയിച്ചതിനാലാണ്ബാങ്ക് ഓഫ് ബറോഡ അധികൃതര്‍ ജപ്തി നടത്തിയത്. മുമ്പൊരു തവണയും ബാങ്ക് ഇവരുടെ വീട് ജപ്തി ചെയ്തിരുന്നു. എന്നാല്‍ അന്ന് നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് സെല്‍വിയെ വീണ്ടും വീട്ടില്‍ കയറ്റി. ഇതിനെതിരെ ബാങ്ക് ഓഫ് ബറോഡാ അധികൃതര്‍ കോടതിയെ സമീപിക്കുകയും അനുകൂലവിധി സമ്പാദിച്ച്‌ തിങ്കളാഴ്ച വീട് വീണ്ടും ജപ്തി ചെയ്യുകയുമായിരുന്നു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *