KOYILANDY DIARY.COM

The Perfect News Portal

ചേട്ടനെ കാണാന്‍ മറുകരയിലേക്ക് ജിഫിലിയും യാത്രയായി: കണ്ണ് നനയിച്ച്‌ പാട്ടും വീഡിയോയും വൈറലാകുന്നു

ചെങ്ങന്നൂര്‍: ചേട്ടനെ കാണാന്‍ മറുകരയിലേക്ക് ജിഫിലിയും യാത്രയായി. ഒരു കുടുംബത്തിലെ രണ്ട് മക്കളെ മരണം കൊണ്ടുപോയതിന് രണ്ട് മാസത്തെ ഇടവേള മാത്രമേ ഉണ്ടായിരുന്നുള്ളൂ. ചെങ്ങന്നൂര്‍ സ്വദേശികളായ ജോര്‍ജ്ജ്- സോഫി ദമ്ബതികളുടെ മക്കളായിരുന്നു ജിഫിനും ജിഫിലിയും. ഒരു സ്വകാര്യ കമ്ബനിയില്‍ സേഫ്റ്റി ഓഫീസറായി ജോലി നോക്കിയിരുന്ന ജിഫിനെ ഓര്‍ക്കാപ്പുറത്താണ് മരണം തട്ടിയെടുത്തത്. ജോലി സ്ഥലത്തെ റൂമില്‍ രാത്രിയില്‍ ഉറങ്ങാന്‍ കിടന്ന ജിഫിന്‍ പിറ്റേന്ന് എഴുന്നേറ്റില്ല. സൈലന്റ് അറ്റാക്കായിരുന്നു. ജിഫിന്റെ വിവാഹം കഴിഞ്ഞിട്ട് ആറുമാസം കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ.

അന്ന് ചേട്ടന്റെ ചേതനയറ്റ ശരീരത്തിനടുത്തിരുന്ന് ജിഫിലി പാടി ”മറുകരയില്‍ നാം കണ്ടിടും, മറുവിലയായി തന്നവനെ…” കൃത്യം രണ്ട് മാസങ്ങള്‍ക്കപ്പുറം ചേട്ടനെ കാണാന്‍ മറുകരയിലേക്ക് ജിഫിലിയും യാത്ര പോയി. സൈലന്റ് അറ്റാക്കായിരുന്നു ജിഫിലിയെയും കൊണ്ടുപോയത്. അറം പറ്റിയത് പോലെയായി ജിഫിലി പാടിയ പാട്ടെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു. മകനും മകളും പോയ സങ്കടത്തില്‍ എന്ത് ചെയ്യണമെന്നറിയാതെ പകച്ച്‌ നില്‍ക്കുകയാണ് ജോര്‍‌ജ്ജ്-സോഫി ദമ്ബതികള്‍.
Share news

Leave a Reply

Your email address will not be published. Required fields are marked *