KOYILANDY DIARY.COM

The Perfect News Portal

കേരളത്തിന്റെ അരി വിഹിതം 14.25 ലക്ഷം മെട്രിക് ടണ്ണായി കുറഞ്ഞു: പി. തിലോത്തമന്‍

കുറ്റ്യാടി: കേരളത്തിന്റെ അരി വിഹിതം 21 ലക്ഷം മെട്രിക് ടണ്ണില്‍ നിന്നും 14.25 ലക്ഷം മെട്രിക് ടണ്ണായി കുറഞ്ഞു. സംസ്ഥാനത്തിന്റെ അരി വിഹിതം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യവുമായി സര്‍വ്വകക്ഷിസംഘം അടുത്ത ദിവസം പ്രധാനമന്ത്രിയെ കാണുമെന്ന് പി. തിലോത്തമന്‍ പറഞ്ഞു. കൃഷി വകുപ്പിന്റെ സാമ്ബത്തിക സഹായത്താല്‍ വേളം പെരുവയലില്‍ കീര്‍ത്തി കര്‍ഷക ഗ്രൂപ്പിന് അനുവദിച്ച തവിട് കളയാത്ത അരി ഉല്‍പാദന യൂണിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ നെല്‍പ്പാടങ്ങളും കൃഷിയോഗ്യമാക്കാനുള്ള കര്‍മ്മ പദ്ധതികളുമായി കേരള സര്‍ക്കാര്‍ മുന്നോട്ടു പോകുകയാണെന്നും നെല്‍കൃഷി വികസനത്തിനായി വലിയ സാമ്ബത്തിക സഹായമാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തു വരുന്നത്. തരിശിടുന്ന നെല്‍വയലുകള്‍ ഹെക്ടറിന് മുപ്പതിനായിരം രൂപ പ്രതിഫലം നല്‍കി ഏറ്റെടുത്ത് കൃഷിയോഗ്യമാക്കാനുള്ള പദ്ധതി ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാറക്കല്‍ അബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് കെ.സജിത് ആദ്യ വില്‍പന നടത്തി.

ബഷീര്‍ മാണിക്കോത്ത്, എം. ഷിജിന, കെ.കെ അന്ത്രു, പി.കെ സജീവന്‍, ഇ.കെ നാണു, സി.കെ ബാബു, ജമാല്‍ നെല്ലിപ്പള്ളി, സി.എം ശ്രീധരന്‍, കെ.സി സുധീര്‍ രാജ്, ടി.വി ഗംഗാധരന്‍, കൃഷി ഓഫീസര്‍ സജീറ മുഹമ്മദ് ഷഫീഖ്, ടി. ബാലകൃഷ്ണന്‍, പി.കെ ദാമോദരന്‍, എന്നിവര്‍ സംസാരിച്ചു. വേളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി കെ അബ്ദുല്ല സ്വാഗതവും, ടി സുരേഷ് നന്ദിയും പറഞ്ഞു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *