KOYILANDY DIARY.COM

The Perfect News Portal

കാസിരംഗ ദേശീയോദ്യാനത്തില്‍ അതിക്രമിച്ച്‌ കയറി കണ്ടാമൃഗത്തെ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടുപേര്‍ പിടിയിലായി

ഗുവാഹാട്ടി: അസമിലെ കാസിരംഗ ദേശീയോദ്യാനത്തില്‍ അതിക്രമിച്ച്‌ കയറുകയും കണ്ടാമൃഗത്തെ കൊല്ലുകയും ചെയ്ത സംഭവത്തില്‍ രണ്ടുപേര്‍ പിടിയിലായി. അസം സ്വദേശി റുഫുല്‍ അലി, നാഗാലാന്‍ഡ് സ്വദേശി ലോയിഷാ സെമ എന്നിവരാണ് അറസ്റ്റിലായത്. വനത്തിനുള്ളില്‍ വച്ച്‌ പ്രതികളെടുത്ത സെല്‍ഫിയാണ് ഇവരെ പിടികൂടാന്‍ സഹായിച്ചത്.

കഴിഞ്ഞദിവസം അസമിലെ നാഗോവോം ജില്ലയിലെ ജഖലബന്ദയില്‍ നിന്നാണ് ഇരുവരേയും പിടികൂടിയത്. 2016 ജൂണ്‍ 18നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കണ്ടാമൃഗത്തെ കൊലപ്പെടുന്നതിന് മുമ്പ്‌ കാട്ടില്‍ വെച്ച്‌ ഇരുവരും സെല്‍ഫിയുമെടുത്തിരുന്നു. ഇതില്‍ റുഫുലിന്റെ ചിത്രത്തില്‍ സൈലന്‍സര്‍ ഘടിപ്പിച്ച ഓട്ടോമാറ്റിക് തോക്കും ദൃശ്യമായിരുന്നു. വളരെ അടുത്ത വൃത്തങ്ങളില്‍ നിന്നുമാണ് ഈ ചിത്രങ്ങള്‍ ലഭിച്ചതെന്നും പ്രതികള്‍ ഇരുവരും കുറ്റം സമ്മതിച്ചതായും ജഖലബന്ദ പോലീസ് അറിയിച്ചു.

പ്രതികള്‍ സമാനസ്വഭാവമുള്ള കേസുകളില്‍ നേരത്തെയും ഉള്‍പ്പെട്ടിരുന്നു. ഇക്കാര്യം മനസിലാക്കാനും സെല്‍ഫികള്‍ സഹായിച്ചെന്ന് പോലീസ് ചൂണ്ടിക്കാട്ടി. 2400 കണ്ടാമൃഗങ്ങളാണ് കാസിരംഗ ദേശീയോദ്യാനത്തിലുള്ളത്. ഇതില്‍ അപൂര്‍വയിനത്തില്‍പ്പെട്ട 18 എണ്ണമാണ് കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ടത്. യുനെസ്കോ റിപ്പോര്‍ട്ട് പ്രകാരം 2001 മുതല്‍ 245 കണ്ടാമൃഗങ്ങളാണ് വേട്ടക്കാരുടെ വെടിയുണ്ടകള്‍ക്ക് ഇരകളായത്.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *