KOYILANDY DIARY.COM

The Perfect News Portal

അഞ്ചംഗ മോഷണ സംഘം പൊലീസ് പിടിയില്‍

വടകര : നിരവധി മോഷണക്കേസുകളിലെ പ്രധാനികളായ അഞ്ചുപേരെ വടകര പൊലീസ് അറസ്റ്റ് ചെയ്തു. മേമുണ്ട സ്വദേശി മാണിക്കോത്ത് ഹൗസില്‍ ഉബൈദ്(33), വില്യാപ്പള്ളിയിലെ മൂരിയോട്ട് താഴെ നിലവന ഹൗസില്‍ ഷബാദ്(19), വില്യാപ്പള്ളി കൈതക്കാട്ടില്‍ മീത്തല്‍ സുഹൈല്‍(21), വടകര ബീച്ച്‌ റോഡില്‍ പഴയപുര വളപ്പില്‍ ഇസ്മായില്‍(27), ബീച്ച്‌ റോഡില്‍ ചാത്തോത്ത് ഹൗസില്‍ ഷക്കീര്‍(33) എന്നിവരെയാണ് വടകര ഡി.വൈ.എസ്.പി കെ.സുദര്‍ശനന്റെ നേതൃത്വത്തിലുള്ള പ്രത്യേക സക്വാഡ് പിടികൂടിയത്. സംഘത്തിലെ മറ്റൊരാളായ വടകര സ്വദേശി ഷംസു എന്നയാളെ പിടികൂടാനുണ്ട്.

കോട്ടക്കല്‍ ഇരിങ്ങല്‍ സ്വദേശി വടക്കെ തൈവളപ്പില്‍ ഷംസുദ്ദീനിന്റെ പരാതിയില്‍ നടത്തിയ അന്വേഷണത്തിനിടെയാണ് ഇവരെ പിടികൂടിയത്. കഴിഞ്ഞ 4ന് കോയമ്പത്തൂരിലേക്ക് പോകാനായി വടകര റെയില്‍വെ സ്റ്റേഷനിലെത്തിയ ഷംസുവിനെ അടിച്ചു പരിക്കേല്‍പ്പിച്ച്‌ മൊബൈല്‍ ഫോണും 2800 രൂപയും കവരുകയായിരുന്നു. റെയില്‍വെ സ്റ്റേഷനിലെ ജനറല്‍ കംപാര്‍ട്മെന്റ് നിര്‍ത്തുന്ന ഭാഗത്ത് രാത്രി 1.30നുള്ള വെസ്റ്റ് കോസ്റ്റ് എക്സ്പ്രസില്‍ യാത്ര ചെയ്യാനായി കുടുംബത്തോടൊപ്പം എത്തിയ ഷംസു ഇരുന്ന ഭാഗത്തിന് നേരെ എതിര്‍വശത്തായി സംഘം ഇരിപ്പുറപ്പിച്ചിരുന്നു. ഇതിനിടെ ഫോണ്‍ കോള്‍ വന്ന ഷംസു കുറച്ച്‌ മാറി നിന്ന് സംസാരിക്കുതിനിടെ സംഘം അക്രമിക്കുകയായിരുന്നു. അടിവയറിനും നെഞ്ചിനും ചവിട്ടേറ്റതോടെ നിലത്ത് വീണ ഷംസുവിന്റെ കയ്യിലിലുള്ള സാധനങ്ങള്‍ സംഘം കവരുകയായിരുന്നു. ബഹളം കേട്ട് കുടുംബവും മറ്റുയാത്രക്കാരും വന്നതോടെ ഇവര്‍ കടന്നുകളഞ്ഞു. എന്നാല്‍ മോഷ്ടാക്കള്‍ ഓടുന്നത് കണ്ട മത്സ്യതൊഴിലാളിയായ യുവാവിന് സംഘത്തിലെ ഒരാളെ പരിചയമുണ്ടായതാണ് പൊലീസിന് സംഘത്തെ കുടുക്കാനായത്.

ഇതില്‍ ഉബൈദ് ഒന്നാം പ്രതിയാണ്. 2004ല്‍ കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരനെ അടിച്ചുവീഴ്ത്തി 8 ലക്ഷം രൂപ കവര്‍ന്ന കേസ്, 2009ല്‍ മാലപൊട്ടിച്ച കേസ്, ചോമ്ബാലയില്‍ നിന്ന് ബ്രൗണ്‍ഷുഗര്‍ പിടികൂടിയ കേസ്, 2015ല്‍ നടന്ന മറ്റൊരു പിടിച്ചുപറി, ആന്ധ്രപ്രദേശില്‍ നിന്ന് കഞ്ചാവ് കടത്തിയത് തുടങ്ങി നിരവധി കേസുകളില്‍ പ്രതിയുമാണ്. ഇയാള്‍ ട്രെയിന്‍ കേന്ദ്രീകരിച്ച്‌ നടത്തിയ നിരവധി മോഷണകേസുകളില്‍ റെയില്‍വെ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇയാളുടെ കൂടെയുള്ള മറ്റു പ്രതികളും സ്ഥിരം മയക്കുമരുന്നിന് അടിമപ്പെട്ടവരാണെന്ന് പൊലിസ് പറഞ്ഞു. പരാതിക്കാരനില്‍ നിന്ന് കവര്‍ന്ന സാധനങ്ങള്‍ കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്. എസ്.ഐ പി.കെ. ജിജീഷ്, ആര്‍.വിജയന്‍, സി.പി.ഒമാരായ വി.വി ഷാജി, കെ.പി രാജീവന്‍, ഷിരാജ് അയനിക്കാട്, ഹേമന്ത് എന്നിവരും പൊലിസ് സംഘത്തിലുണ്ടായിരുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *