KOYILANDY DIARY.COM

The Perfect News Portal

പുതുപ്പള്ളിയിൽ ജയം എളുപ്പമല്ലെന്ന് യുഡിഎഫിന് മനസിലായി; ചർച്ച വികസനം തന്നെയെന്ന് എം വി ഗോവിന്ദൻ

തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ എളുപ്പം ജയിക്കാനാവില്ലെന്ന് മനസിലാക്കിയ യുഡിഎഫ് കള്ള പ്രചരണം നടത്തുകയാണെന്ന് സിപിഐ (എം) സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ.

പുതുപ്പള്ളിയിൽ മത്സരത്തിന്റെ പോലും ആവശ്യമില്ലെന്നും ഉമ്മൻചാണ്ടിയുടെ പേരിൽ ലഭിക്കുന്ന സഹതാപത്താൽ എളുപ്പം ജയിക്കുമെന്നുമാണ് കോൺ​ഗ്രസ് നേതാക്കൾ പറഞ്ഞിരുന്നത്. എന്നാൽ ഇടതുപക്ഷ സ്ഥാനാർത്ഥി ജെയ്ക് സി തോമസിന് മണ്ഡലത്തിൽ നല്ല പിന്തുണയാണെന്ന്  മനസിലാക്കിയതോടെ കള്ള പ്രചരണത്തിനിറങ്ങിയിരിക്കയാണ്. വലിയ രീതിയിലുള്ള രാഷ്ട്രീയ പോരാട്ടം നടക്കുന്നുണ്ട്.

 

അതിനുവേണ്ടി പാർട്ടിയെ മോശമായി ചിത്രീകരിക്കുകയാണ്. എന്നാൽ പുതുപ്പള്ളിയിൽ ജനങ്ങൾ വികസനമാണ് ചർച്ച ചെയ്യുന്നത്. ജെയ്ക് ശക്തനായ സ്ഥാനാർത്ഥിയാണ്. പുതുപ്പള്ളിയിലെ വികസനത്തെക്കുറിച്ചുള്ള ജനങ്ങളുടെ ചർച്ച തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു.

Advertisements

 

വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വെയ്ക്കുന്ന പ്രതിപക്ഷ നിലപാട് തുറന്ന് കാട്ടും. മുപ്പത്, ഒന്ന് തീയതികളില്‍ 6 പഞ്ചായത്തുകളില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന ക്യാംപയന്‍ സംഘടിപ്പിക്കുന്നുണ്ട്. എല്ലാ ബൂത്തിലും കുടുംബ യോഗങ്ങളും സംഘടിപ്പിക്കും.

പാർടിക്കെതിരെ കേന്ദ്ര എജൻസികളെ ഇറക്കിയും കള്ളപ്രചരണമാണ് നടത്തുന്നത്. എ സി മൊയ്തീൻ എംഎൽഎയുടെ  വീട്ടിലെ ഇ ഡി റെയ്ഡ് ഇതിനുദാ​ഹരണമാണ്. തികച്ചു രാഷ്ട്രീയ പ്രേരിതമാണ് ആ റെയ്ഡ്.

കരുവന്നൂര്‍ ബാങ്ക് കേസില്‍ നേരത്തെ അന്വേഷണം നടന്നതാണ്. എന്നാല്‍ അന്നൊന്നും മൊയ്തീന്റെ പേര് ഉയര്‍ന്നുകേട്ടില്ല.  ഇത് രാഷ്ട്രീയ പ്രേരിതമായ നീക്കമാണ്. കേരളത്തിലാണെങ്കില്‍ ഇ ഡി ശരി എന്നാണ് കോണ്‍ഗ്രസ് നിലപാട് .

കേന്ദ്ര ഏജൻസികളോടൊപ്പം മാധ്യമങ്ങളും എൽഡിഎഫ് സർക്കാരിനെതിരെ രംഗത്തിറങ്ങുന്നുണ്ട്. മാധ്യമങ്ങള്‍ പെരുപ്പിച്ച് വാര്‍ത്തകള്‍ കൊടുക്കുകയാണ്. നടക്കുന്നത് അന്തസ്സില്ലാത്ത മാധ്യമ പ്രവര്‍ത്തനമാണ്. ചിന്നക്കന്നാൽ നികുതിവെട്ടിപ്പിൽ മാത്യു കുഴൽനാടന് എംഎൽഎ മറപടി പറയണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

 

Share news