വായ്പാ തിരിച്ചടവ് മുടങ്ങിയാൽ പിഴപ്പലിശ വേണ്ട; ബാങ്കുകളോട് ആർ.ബി.ഐ
ഇനി പിഴപലിശ വാങ്ങരുത്.. വായ്പാ തിരിച്ചടവ് മുടങ്ങിയാൽ പിഴപ്പലിശ വേണ്ട; ബാങ്കുകൾക്ക് ആർ.ബി.ഐ. നിർദ്ദേശം. ധനകാര്യസ്ഥാപനങ്ങൾ വായ്പപ പലിശയിൽ അധികമായി ഒരു ഘടകവും ചേർക്കാൻ പാടില്ല. ഇക്കാര്യത്തിൽ ആർ.ബി.ഐ.യുടെ മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കണം. ഒരേ വ്യവസ്ഥകളുള്ള എല്ലാ തരത്തിലുള്ള വായ്പകളിലും പിഴത്തുക ഒരേ രീതിയിലാകണം.

മുംബൈ: വായ്പകളുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ലംഘിക്കുകയോ വായ്പ തിരിച്ചടവു മുടക്കുകയോ ചെയ്താൽ അതിന്റെ പേരിൽ വായ്പയെടുത്തവരിൽനിന്ന് ബാങ്കുകളും ധനകാര്യ കമ്പനികളും പിഴപ്പലിശ ഈടാക്കാൻ പാടില്ലെന്ന് റിസർവ് ബാങ്ക്. പകരം അച്ചടക്കനടപടിയെന്ന നിലയിൽ ന്യായമായ രീതിയിൽ പിഴ ചുമത്താം. അല്ലാതെ നിലവിലുള്ള പലിശനിരക്കിനൊപ്പം അധിക പലിശചേർത്തുള്ള ‘പിഴപ്പലിശ’രീതി പാടില്ല.

ഇത്തരത്തിൽ പിഴയായി ഈടാക്കുന്ന തുക മുതലിന്റെ ഭാഗമാക്കരുത്. ഇതിൽ പിന്നീട് ഒരുതരത്തിലുമുള്ള പലിശയും കണക്കാക്കാൻ പാടില്ല. എന്നാൽ, ഇത് വായ്പയുടെ പലിശ കണക്കാക്കുന്ന സാധാരണ നടപടികളെ ബാധിക്കരുതെന്നും നിർദേശിച്ചിട്ടുണ്ട്. 2024 ജനുവരി ഒന്നു മുതൽ ഇതു പ്രാബല്യത്തിലാകുമെന്നും ആർ.ബി.ഐ. വ്യക്തമാക്കി.

ധനകാര്യസ്ഥാപനങ്ങൾ വായ്പപ്പലിശയിൽ അധികമായി ഒരു ഘടകവും ചേർക്കാൻ പാടില്ല. ഇക്കാര്യത്തിൽ ആർ.ബി.ഐ.യുടെ മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കണം. ഒരേ വ്യവസ്ഥളുള്ള എല്ലാ തരത്തിലുള്ള വായ്പകളിലും പിഴത്തുക ഒരേ രീതിയിലാകണം. ഒരേ തരത്തിലുള്ള വ്യവസ്ഥാലംഘനങ്ങൾക്ക് പിഴത്തുകയിൽ വ്യത്യാസം പാടില്ല. അതായത്, ഭവന – വാഹന വായ്പകളടങ്ങുന്ന വ്യക്തിഗത വായ്പകൾക്കും വ്യവസായേതര വായ്പകൾക്കും സ്ഥാപനങ്ങളുടെ വായ്പകൾക്കും വ്യത്യാസം പാടില്ലെന്ന് ആർ.ബി.ഐ. വ്യക്തമാക്കുന്നു.

