അമ്മയും കുഞ്ഞും ട്രെയിൻ തട്ടി മരിച്ച സംഭവം, അന്വേഷണം കാര്യക്ഷമമാക്കണം: ബി.ജെ.പി.
അമ്മയും കുഞ്ഞും ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ അന്വേഷണം കാര്യക്ഷമമാക്കണം.. കൊയിലാണ്ടി മരതൂര് എരന്തോളിക്കണ്ടി സുരേഷ് ബാബുവിൻ്റെ ഭാര്യ പ്രബിതയും, ഒരു വയസ്സുകാരി മകൾ അനുഷികയും ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം ഊർജിതമാക്കണമെന്ന് ബി.ജെ.പി. ആവശ്യപ്പെട്ടു.

മരണമടഞ്ഞ പ്രബിതയുടെ ഭർത്താവ് സുരഷ്ബാബു, (17) വയസ്സുകാരി മകളും കുടുബാംഗങ്ങൾക്ക് എതിരായി ശക്തമായ മൊഴി കൊടുത്തിട്ടും ആത്മഹത്യ പ്രേരണ നടത്തിയവർക്കെതിരെ കേസെടുക്കാനോ നടപടിയെടുക്കാനോ അന്വേഷണ ഉദ്യോഗസ്ഥർ തയ്യാറാവാത്തത് പ്രതികളുടെ രാഷ്ട്രീയ സ്വാധീനമാണെന്നും, മരിച്ച ദിവസം പ്രതികൾ എന്ന് സംശയിക്കുന്നവർ പ്രബിതയുടെ മുറി തുറന്ന് സാധനങ്ങൾ എടുത്ത് മാറ്റിയത് സംശായാസ്പദമായ കാര്യമാണെന്നും ബി.ജെ.പി. നേതാക്കൾ ആരോപിച്ചു.

പ്രബിതയെയും കുഞ്ഞിനെയും ആത്മഹത്യയിലേക്ക് പ്രേരിപ്പിച്ച പ്രതികൾക്കെതിരെ ശക്തമായ നടപടി എടുക്കുന്നില്ലെങ്കിൽ നിയമ നടപടിയുമായി മുന്നോട്ട് പോവുമെന്ന് ബി.ജെ.പി അറിയിച്ചു. കഴിഞ്ഞ ദിവസം ബി.ജെ.പി നേതാക്കളായ അഡ്വ. വി. സത്യൻ, വി. കെ. ഷാജി, അതുൽ. എസ്. എസ്, രാഘവൻ, ഗിരിജാ ഷാജി, രാജൻ. വി, അനീഷ്, സുബിൻ എന്നിവർ പ്രബിതയുടെ ഭർത്താവിനെയും ബന്ധുക്കളെയും സന്ദർശിച്ചിരുന്നു.

