30ഓളം മത്സ്യതൊഴിലാളികളുമായി കടലിൽ കുടുങ്ങിയ ബോട്ട് മറൈൻ എൻഫോഴ്സ്മെൻ്റ് രക്ഷപ്പെടുത്തി

കൊയിലാണ്ടി: എഞ്ചിൻ തകരാറിലായതിനെ തുടർന്ന് 30ഓളം മത്സ്യതൊഴിലാളികളുമായി കടലിൽ കുടുങ്ങിയ ബോട്ട് മറൈൻ എൻഫോഴ്സ്മെൻ്റ് രക്ഷപ്പെടുത്തി തീരത്തെത്തിച്ചു. ഇന്ന് രാവിലെ 7.00 മണിയ്ക്കാണ് ആലില കണ്ണൻ എന്ന ബോട്ട് എൻജിൻ തകരാറു മൂലം 11.21.844 N, 75.39.027 E കടലിൽ കുടുങ്ങി കിടക്കുന്നു എന്ന വിവരം ബേപ്പൂർ ഫിഷറീസ് സ്റ്റേഷനിൽ ലഭിച്ചത്.

ഇതിൻ്റെ അടിസ്ഥാനത്തിൽ ഫിഷറീസ് അസ്സിസ്റ്റ് ഡയറക്ടർ സുനീർ ന്റെ നിർദ്ദേശത്തെ തുടർന്നു മറൈൻ എൻഫോസ്മെന്റ് ഇൻസ്പെക്ടർ പി ഷണ്മുഖന്റെ നേതൃത്വത്തിൽ, CPO ജീൻദാസ് റസ്ക്യു ഗാർഡ് സുമേഷ് എന്നിവർ, കൊയിലാണ്ടി ഹാർബറിൽ നിന്നും രക്ഷപ്രവർത്തത്തിനായി പോലീസ് ബോട്ടിൽ പുറപ്പെടുകയായിരുന്നു. പ്രസ്തുത സ്ഥലത്തെത്തി കടലിൽ കുടുങ്ങിക്കിടന്ന ആലിലക്കണ്ണൻ എന്ന ബോട്ടിനെയും അതിലെ 30 തൊഴിലാളികളെയും സുരക്ഷിതമായി കൊയിലാണ്ടി ഹാർബറിൽ എത്തിക്കുകയായിരുന്നു.

