ഇന്ധന വിലയില്‍ പ്രതിഷേധിച്ച് കോഴിക്കോട്ടു നിന്ന് നേപ്പാളിലേക്ക് അധ്യാപകൻ്റെ സൈക്കിൾ യാത്ര
കോഴിക്കോട്: രാജ്യത്ത് ക്രമാതീതമായി ഉയരുന്ന ഇന്ധന വിലയില്‍ പ്രതിഷേധിച്ച് കോഴിക്കോട്ടു നിന്ന് നേപ്പാളിലേക്ക് യുവ അധ്യാപകന് അഖിലേഷിൻ്റെ സൈക്കിള്‍ യാത്ര തുടങ്ങി. രണ്ടുമാസം നീളുന്ന യാത്രക്ക് പ്രത്യേകിച്ച് റൂട്ട് മാപ്പില്ല, പര്യടനപ്പട്ടികയില്ല, കൈയില്‍ കാര്യമായി കാശുമില്ല. ആഡംബരങ്ങളൊന്നുമില്ലാത്ത സാധാരണ ഹീറോ സൈക്കിളിലാണ് ചൂടുകാലത്തെ ദേശാന്തര സമരയാത്ര. വഴികളില്‍ സുമനസ്സുകള്‍ നല്കുന്ന സപ്പോര്‍ട്ടി’ല്‍ ആവേശമുള്‍ക്കൊണ്ട് നടത്തുന്ന യാത്ര നാല് ദിവസം പിന്നിട്ടു. അപരിചിതര്‍ നല്കുന്ന ഐക്യദാര്‍ഢ്യവും സ്നേഹവുമാണ് യാത്രയുടെ ഊര്‍ജം. എവിടെ എപ്പോഴെത്തുമെന്നൊന്നും നിശ്ചയമില്ല. അഥവാ ലോക്ഡൗണ്‍ തടസ്സമായാലും വിലക്കില്ലാത്ത വഴികള്‍ കണ്ടെത്തി ലക്ഷ്യത്തിലെത്തുമെന്ന് അഖിലേഷ് പറഞ്ഞു. ദിനേന ശരാശരി 70 കിലോമീറ്റര്‍ സഞ്ചരിക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ആരംഭിച്ച ൈസക്കിള്‍ സഞ്ചാരം വെള്ളിയാഴ്ച കര്‍ണാടകയിലേക്ക് പ്രവേശിക്കും. കോഴിക്കോട് വെള്ളിമാട്കുന്ന് പൂളക്കടവില്‍ കോര്പറേഷന് ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന അഖിലേഷ് എന്ന അച്ചു തലശ്ശേരി അമൃത വിദ്യാലയത്തിലെ ഫിസിക്കല്‍ എജുക്കേഷന്‍ ടീച്ചറാണ്. കോവിഡ് ആയതോടെ സ്കൂളിന് അനിശ്ചിതമായ അവധി കിട്ടിയതാണ് യാത്രക്ക് അവസരമാക്കിയത്. സൈക്കിള്‍ റൈഡര്‍മാരായ സുഹൃത്തുക്കളുണ്ടെങ്കിലും അവരാരും അഖിലേഷിനൊപ്പമില്ല. ഒരു വര്‍ഷം പഴക്കമുള്ള സൈക്കിള്‍ അയല്‍ക്കാരനായ ഹബീബിൻ്റെ സഹായത്തോടെയാണ് സംഘടിപ്പിച്ചത്. ഇത്തരം യാത്രകള്‍ക്ക് വേണ്ട സൈക്കിളും സന്നാഹങ്ങളുമൊരുക്കാന് 50,000 രൂപയെങ്കിലും വേണം. ചെലവിന് കാശും വേണം. അതൊന്നും കരുതാതെയാണ് അഖിലേഷ് പുറപ്പെട്ടത്. സാദാ സൈക്കിളില്‍ ഇങ്ങനെയൊരു യാത്രയെ കുറിച്ച് പറഞ്ഞപ്പോള്‍ പരിഹസിച്ച സുഹൃത്തുകളോടുള്ള സമരം കൂടിയാണീ യാത്ര. ഇൗ സൈക്കിളിലും റൈഡ് സാധ്യമാണെന്നും പണമില്ലാത്തവര്‍ക്കും റൈഡ് സാധിക്കുമെന്നും കാണിച്ചുകൊടുക്കലും യാത്രയുടെ ലക്ഷ്യമാണ്.
കോഴിക്കോട് കോര്പറേഷന് ജീവനക്കാരനായ ഷാജിയുടെയും രാധയുടെയും മകനാണ് അഖിലേഷ്. യാത്രയെ കുറിച്ചറിഞ്ഞപ്പോള്‍ നാട്ടിലെ യുവാക്കള്‍ പിന്തുണയുമായെത്തി. പൂളക്കടവ് പ്രീമിയര്‍ ലീഗിെന്റ ആഭിമുഖ്യത്തില്‍ യാത്രയയപ്പും നല്കി. കോഴിേക്കാട് കോര്പറേഷന് കൗണ്‍സിലര്‍ ഫെനിഷ കെ. സന്തോഷാണ് ഫ്ലാഗ്ഓഫ് നിര്‍വഹിച്ചത്.