KOYILANDY DIARY.COM

The Perfect News Portal

സുരേഷ് ഗോപി എംപിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു

കൊച്ചി: പോണ്ടിച്ചേരി വ്യാജ വാഹന രജ്സിട്രേഷന്‍ കേസില്‍ സുരേഷ് ഗോപി എംപിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. ഒരുലക്ഷം രൂപ ബോണ്ടിലും രണ്ട് പേരുടെ ആള്‍ ജാമ്യത്തിലുമാണ് വിട്ടത്.

സുരേഷ്ഗോപി നല്‍കിയ വിശദീകരണം തൃപ്തികരമെല്ലെന്ന് നേരത്തെ തന്നെ ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്ന് സുരേഷ് ഗോപി ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് കോടതി നിര്‍ദേശിക്കുകയായിരുന്നു. 2010ല്‍ രജിസ്റ്റര്‍ ചെയ്ത വാഹനത്തിന് 2014ലെ വാടകചീട്ടാണ് സുരേഷ് ഗോപി ഹാജരാക്കിയിരുന്നത്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയെങ്കിലും അറസ്റ്റുള്‍പ്പെടെയുള്ള കാര്യങ്ങളിലേക്ക് നീങ്ങേണ്ടി വരുമെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയുടെ തന്നെ നിര്‍ദേശ പ്രകാരം അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടത്.

അതേസമയം, വാഹന രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് തട്ടിപ്പ് നടത്തിയെന്ന കാര്യം നടി അമലപോള്‍ നിഷേധിച്ചു. പുതുച്ചേരിയിലെ വാടക വീട്ടില്‍ താമസിച്ചപ്പോഴാണ് കാര്‍ റജിസ്റ്റര്‍ ചെയ്തതെന്ന നിലപാടില്‍ അമല പോള്‍ ഉറച്ചു നിന്നു.

Advertisements

ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യത്തിലും ഇക്കാര്യമാണ് അമലപോള്‍ പറഞ്ഞത്. അമലപോളിനെ ക്രൈംബ്രാഞ്ച് ഇന്ന് രണ്ട് മണിക്കൂറുകളോളം ചോദ്യം ചെയ്തു.

വീണ്ടും വിശദമായ ചോദ്യം ചെയ്യല്‍ നടക്കുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.അമലയുടെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. അതില്‍ പത്ത് ദിവസത്തിനു ശേഷമേ നടപടി ഉണ്ടാകൂ. അതിനു ശേഷമേ ചോദ്യം ചെയ്യലുണ്ടാവൂ. എസ് പി സന്തോഷിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ നടന്നത്.

Share news

Leave a Reply

Your email address will not be published. Required fields are marked *