KOYILANDY DIARY.COM

The Perfect News Portal

യുവാവിന് കുത്തേറ്റു

കാസര്‍ഗോഡ്: മഞ്ചേശ്വരത്തിന് പിന്നാലെ ഉപ്പളയിലും യുവാവിന് കുത്തേറ്റു. ഉപ്പള പത്വാടി ദദ്ധങ്കടി സ്വദേശി ജയറാം ഭണ്ഡാരിയുടെ മകന്‍ പ്രണവ് ഭണ്ഡാരി(26)ക്കാണ് കുത്തേറ്റത്. പരിക്കേറ്റ ഇയാളെ മംഗളൂരിലെ എജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഞ്ചേശ്വരത്തെ സംഭവത്തിന് സമാനമായി നമ്ബര്‍ പ്ലേറ്റില്ലാത്ത ബൈക്കിലെത്തിയ മുഖംമൂടി സംഘം തന്നെയാണ് ഉപ്പളയിലും ആക്രമണം നടത്തിയത്.

വ്യാഴാഴ്ച്ച പുലര്‍ച്ചെ 5.30ഓടെയാണ് സംഭവം. പ്രഭാത സവാരിക്കിറങ്ങിയപ്പോഴാണ് പ്രണവ് ഭണ്ഡാരിക്ക് നേരെ ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ മുഖംമൂടി ധരിച്ച മൂന്നംഗ സംഘം കത്തി കൊണ്ട് കുത്തുകയായിരുന്നു. ബഹളം കോട്ട് സമീപവാസികള്‍ ഓടിയെത്തിയപ്പോഴേക്കും സംഘം രക്ഷപ്പെടുകയായിരുന്നു. നേരത്തെ പ്രണവിന് ആര്‍മി റിക്രൂട്ട്‌മെന്റില്‍ സെലക്ഷന്‍ ലഭിച്ചിരുന്നു.

ബുധനാഴ്ച്ച രാത്രി 10.30ഓടെ മഞ്ചേശ്വരം മീഞ്ച പഞ്ചായത്തിലെ മിയാപദവ് ടൗണിനു സമീപം സമാന രീതിയില്‍ യുവാവിന് നേരെ ആക്രമണമുണ്ടായത്. എസ്ഡിപി ഐ പ്രവര്‍ത്തകന്‍ ലക്ഷംവീട് കോളനിക്ക് സമീപത്തെ മുഹമ്മദ് ഫൈസലി (25)നെയാണ് ഒരുസംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചത്. മംഗലാപുരത്ത് ഹൈലാന്‍ഡ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഫൈസല്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നാട്ടില്‍ സാമുദായിക സംഘര്‍ഷമുണ്ടാക്കാന്‍ ചില ഛിദ്രശക്തികള്‍ ശ്രമിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *