KOYILANDY DIARY.COM

The Perfect News Portal

മകളുടെ മൃതദേഹം അച്ഛന്‍ ഗ്രാമത്തിലേക്ക് കൊണ്ടു പോയത് മോപ്പഡില്‍

കര്‍ണാടക: ആംബുലന്‍സ് സൗകര്യമില്ലാത്ത സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് മകളുടെ മൃതദേഹം അച്ഛന്‍ ഗ്രാമത്തിലേക്ക് കൊണ്ടു പോയത് മോപ്പഡില്‍. കര്‍ണാടകത്തിലെ തുംകൂരിലാണ് സംഭവം. കൊടിഗനഹള്ളി സ്വദേശിയായ രത്നമ്മ (20) എന്ന യുവതിയുടെ മൃതദേഹമാണ് അച്ഛന്‍ മോപ്പഡില്‍ പേറിയത്.

തുംകൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ തിങ്കളാഴ്ച രാവിലെയാണ് രത്നമ്മ മരിച്ചത്. എന്നാല്‍ ആശുപത്രിയില്‍ ആംബുലന്‍സ് സൗകര്യം ലഭ്യമായിരുന്നില്ല. ആംബുലന്‍സിന് പകരം സംവിധാനം ഒരുക്കാന്‍ രത്നമ്മയുടെ അച്ഛന്റെ കൈയില്‍ പണമില്ലായിരുന്നു. ഇതേത്തുടര്‍ന്ന് ഇദ്ദേഹം 20 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തിലേക്ക് മകളുടെ മൃതദേഹം മോപ്പഡില്‍ കൊണ്ടുപോവുകയായിരുന്നു.

 കടുത്ത പനിയെ തുടര്‍ന്ന് ശനിയാഴ്ച രാത്രിയാണ് രത്നമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ഈ സമയത്ത് ആശുപത്രിയില്‍ ഡോക്ടര്‍മാരാരും ഉണ്ടായിരുന്നില്ലെന്ന് രത്നമ്മയുടെ ബന്ധുക്കള്‍ പറയുന്നു. ശരിയായ ചികിത്സ കിട്ടാത്തതുമൂലമാണ് യുവതി മരിച്ചതെന്നും ബന്ധുക്കള്‍ ആരോപിച്ചു.
Share news

Leave a Reply

Your email address will not be published. Required fields are marked *