ബീഫ് തര്‍ക്കം: ട്രെയ്‌നിൽ യുവാവിനെ കുത്തികൊന്നു

ന്യുഡല്‍ഹി: ബീഫ് സംബന്ധിച്ച തര്‍ക്കം മൂലം ട്രെയിന്‍ യാത്രക്കാരനെ സഹയാത്രികര്‍ കുത്തിെക്കാന്നു. ഹരിയാന ബല്ലഭ്ഗട്ട് സ്വദേശി ജുനൈദാണ് മരിച്ചത്. സഹോദരന്‍മാരായ ഹാഷിമിനും ഷക്കീറിനും സംഭവത്തില്‍ പരിക്കേറ്റു. ഡല്‍ഹിയില്‍ നിന്ന് ഹരിയാനയിലെ ബല്ലഭ്ഗട്ടിലേക്കുള്ള യാത്രക്കിടെ ഒാഖ്ലയില് വെച്ചായിരുന്നു സംഭവം.
ഇൗദിനോടനുബന്ധിച്ച് ഡല്‍ഹിയില്‍ നിന്ന് ഷോപ്പിങ്ങ് കഴിഞ്ഞ് മടങ്ങുകയായിരുന്നു മൂന്നു സഹോദരരും. ഗാസിയാബാദ് ഡല്‍ഹി മഥുര ഇവര്‍ കയറിയത്. ഒാഖ്ല സ്റ്റേഷനില്‍ നിന്ന് പുതുതായി കയറിയ യാത്രക്കാരും ഇവരും തമ്മില്‍ സീറ്റിനെ ചൊല്ലി തര്‍ക്കമുണ്ടായി. പിന്നീടാണ് അവരുമായി ബീഫിനെ കുറിച്ച് തര്‍ക്കമുണ്ടായത്. തുടര്‍ന്ന് ചിലര്‍ കത്തിെയടുത്ത് കുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

പരിക്കേറ്റ മൂന്നു പേരെയും ആശുപത്രിയിെലത്തിെച്ചങ്കിലും ഒരാള്‍ മരിച്ചു. എന്നാല്‍ സര്‍ക്കാറും റെയില്േവയും ഇക്കാര്യം നിഷേധിച്ചു. ബീഫ് സംബന്ധിച്ച തര്‍ക്കമല്ല, സീറ്റ് തര്‍ക്കമാണ് കൊലപാതകത്തിനിടയാക്കിയതെന്ന് റെയില്‍വേ പറഞ്ഞു.

ജുൈനദിെന്റ പോസ്റ്റ്മോര്‍ട്ടം ഹരിയാനയിലെ പല്‍വാലയിലെ ആശുപത്രിയില്‍ നടന്നു. രണ്ടു സഹോദരന്‍മാര്‍ ഗുരുതരാവസ്ഥയിലാണ്.

