ബിജെപി ബന്ധം ബിഡിജെഎസ് ഉപേക്ഷിക്കണം: കോടിയേരി

ചെങ്ങന്നൂര്‍: ബിജെപിയുമായുള്ള ബന്ധം ബിഡിജെഎസ് ഉപേക്ഷിക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു. ബിഡിജെഎസിന് ഒരിക്കലും ബിജെപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിയില്ല. ചാതുര്‍വര്‍ണ്യ വ്യവസ്ഥ തിരിച്ചുകൊണ്ടുവരുന്നതിനുവേണ്ടി പ്രവര്‍ത്തിക്കുന്നവരാണ് ബിജെപി. ശ്രീനാരായണഗുരുവിന്റെ ആദര്‍ശങ്ങളില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്നതാണ് ബിഡിജെഎസ്. ഈ രണ്ടു പ്രസ്ഥാനങ്ങളുടെ ആശയങ്ങള്‍ തമ്മില്‍ വൈരുദ്ധ്യമുണ്ട്. ബിജെപി ബന്ധം ഉപേക്ഷിച്ച് ശ്രീനാരായണഗുരുവിന്റെ ആദര്‍ശങ്ങളില്‍ ഊന്നിനിന്ന് ബിഡിജെഎസ് പ്രവര്‍ത്തിക്കണം. ബിജെപിയുമായി നിസ്സഹകരണം തുടരാനുള്ള ബിഡിജെഎസിന്റെ തീരുമാനം എന്‍ഡിഎയുടെ തകര്‍ച്ചയ്ക്ക്ആ ക്കം കൂട്ടും. ഇരു പാര്‍ടികളുടെയും ബന്ധത്തിന് ആയുസ്സുണ്ടാകില്ലെന്ന് രണ്ടു വര്‍ഷം മുമ്പേ സിപിഐ എം വ്യക്തമാക്കിയതാണ്. .
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വോട്ടും ഭൂരിപക്ഷവും വര്‍ധിക്കും. ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ എല്‍ഡിഎഫ് പ്രചാരണത്തില്‍ ഏറെ മുന്നേറിക്കഴിഞ്ഞു. എല്‍ഡിഎഫുംയുഡിഎഫുമായാണ് മത്സരം. കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തുള്ള ബിജെപി ഇത്തവണയും മൂന്നാം സ്ഥാനത്തായിരിക്കും. വിന്ധ്യാപര്‍വതത്തിനിപ്പുറത്തെ ജനങ്ങള്‍ ബിജെപിയെ അംഗീകരിക്കില്ലെന്നും ഇടതുപക്ഷത്തിലാണ് ജനങ്ങളുടെ വിശ്വാസം.

ആഭ്യന്തര വകുപ്പിനെതിരെ ഏറ്റവും കുറവ് വിമര്‍ശനങ്ങളാണ് എല്‍ഡിഎഫ് ഭരണത്തില്‍ ഉണ്ടായിട്ടുള്ളത്. ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടാകുമ്പോൾള്‍ ജനപക്ഷത്തുനിന്ന് കര്‍ശന നടപടി സ്വീകരിക്കുന്ന സര്‍ക്കാരാണിത്. വേട്ടക്കാര്‍ക്കൊപ്പമല്ല ഇരകള്‍ക്കൊപ്പമായിരിക്കും സര്‍ക്കാരെന്ന്് വരാപ്പുഴ സംഭവത്തില്‍ സ്വീകരിച്ച കര്‍ശന നടപടികളിലൂടെ ഒരിക്കല്‍കൂടി സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുകയാണെന്നും ചോദ്യത്തിന് മറുപടിയായി കോടിയേരി പറഞ്ഞു.

