പി.പി.ഇ കിറ്റും മാസ്ക്കും ധരിച്ച് മോഷണം; യുവാവ് പിടിയില്‍
കൊയിലാണ്ടി: നിരവധി മോഷണക്കേസുകളിലെ പ്രതി പയ്യോളി പോലീസിൻ്റെ പിടിയിൽ. കണ്ണൂര്‍ ചാവശ്ശേരി മുഴക്കുന്ന് പറമ്പത്ത് കെ.പി. മുബാഷിര്‍ (26) ആണ് പിടിയിലായത്. കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലെ 12 ലേറെ മോഷണക്കേസുകളിലെ പ്രതിയാണ് ഇയാൾ. ദേശീയ പാതയോരത്ത് ഗുഡ് വേ ഇലക്ട്രോണിക്സ്, മാണിക്കോത്തെ കോഴിക്കട, തിക്കോടിയിലെ ഹാര്‍ഡ് വെയര്‍ ഷോപ്പ്, തച്ചന്‍കുന്നിലെ സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങി അടുത്ത കാലത്തായി നിരവധി വ്യാപാര സ്ഥാപനങ്ങളില്‍ മോഷണം നടത്തിയത് ഇയാളാണെന്ന് പോലീസ് പറഞ്ഞു.

കണ്ണൂര്‍ സ്വദേശിയായ ഇയാള്‍ പല സ്ഥലങ്ങളിലായി മാറി മാറി താമസിച്ചാണ് മോഷണം നടത്തുക. ഒറ്റയ്ക്ക് ബൈക്കിലും, കാറിലും സഞ്ചരിച്ച് കടകളില്‍ മോഷണം നടത്തുന്നതാണ് രീതി. കൊയിലാണ്ടി ചെങ്ങോട്ട് കാവ് ചേലിയ റോഡിലെ ക്വാര്‍ട്ടേഴ്സിലാണ് ആറ് മാസമായി താമസം. ഇന്നലെയാണ് ഇയാള്‍ പോലീസ് പിടിയിലാവുന്നത്. മോഷണം നടത്തുന്ന സ്ഥാപനങ്ങളിലെ സിസിടിവി ക്യാമറകള്‍ ദിശമാറ്റിയതിന് ശേഷമാണ്കളവ് നടത്തുന്നത്. പോലീസ് ശേഖരിച്ച നിരവധി സി.സി.ടി.വി ദൃശ്യങ്ങളാണ് മോഷ്ടാവിനെ തിരിച്ചറിയാണ്‍ സഹായിച്ചത്.

ദൃശ്യങ്ങളില്‍ പതിയാതിരിക്കാന്‍ കോവിഡ് പി.പി.പി കിറ്റും മാസ്കും ധരിച്ചിരുന്നു. എന്നാല്‍ മുഖത്തെ പുരികത്തിൻ്റെ പ്രത്യേകതയും ഒരു വശം ചരിഞ്ഞുള്ള നടത്താവുമാണ് പോലീസിന് പ്രതിയെ തിരിച്ചറിയാണ്‍ സഹായിച്ചത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജാരാക്കുമെന്ന് പോലീസ് അറിയിച്ചു. പയ്യോളി സിഐ എം.പി. ആസാദ്, എസ്.ഐ എ.കെ. സജീഷ്, ഗ്രേഡ് എസ്ഐമാരായ സി.എച്ച്. ഗംഗാധരന്‍, കെ.പി. രാജീവന്‍, എസ് സി പി ഒ. വി.സി. ബിനീഷ്, സി.പി.ഒ കെ. രഞ്ജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.




